മാധ്യമങ്ങള്‍ക്കായി ഹാജരായി; അഭിഭാഷകരില്‍നിന്ന് വിശദീകരണം തേടും

ചേര്‍ത്തല: മാധ്യമങ്ങള്‍ക്കായി കോടതിയില്‍ ഹാജരായ അഭിഭാഷകരില്‍നിന്ന് വിശദീകരണം തേടാന്‍ ചേര്‍ത്തല ബാര്‍ അസോസിയേഷെൻറ തീരുമാനം. അഭിഭാഷകരും മാധ്യമങ്ങളും തമ്മിലുള്ള തര്‍ക്കത്തിൽ ഡോ. സെബാസ്റ്റ്യന്‍ പോളിെൻറ തൃശൂര്‍ പ്രസംഗം റിപ്പോര്‍ട്ട് ചെയ്ത മാധ്യമങ്ങള്‍ക്കെതിരെയാണ് ചേര്‍ത്തല കോടതിയില്‍ ഒരു അഭിഭാഷകന്‍ സമര്‍പ്പിച്ച സ്വകാര്യ അന്യായത്തിൽ കേസെടുത്തത്. സെബാസ്റ്റ്യന്‍ പോളിെൻറ പരാമര്‍ശങ്ങള്‍ അഭിഭാഷര്‍ക്ക് അപകീര്‍ത്തി ഉണ്ടാക്കിയെന്നാണ് കേസ്. ഗൂഢാലോചന കുറ്റവും ചുമത്തിയിട്ടുണ്ട്. ഈ കേസില്‍ മാധ്യമങ്ങള്‍ക്കായി ഹാജരായ കെ.ബി. ഹര്‍ഷകുമാര്‍, എന്‍. ബാലചന്ദ്രന്‍, പി. രാജേഷ് തുടങ്ങിയവരോട് വിശദീകരണം തേടാന്‍ ബാര്‍ അസോസിയേഷന്‍ പൊതുയോഗമാണ് തീരുമാനിച്ചത്. രണ്ടാഴ്ചയ്ക്കകം വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെടും. എന്നാൽ മാധ്യമങ്ങള്‍ക്കായി കോടതിയില്‍ ഹാജരാകാന്‍ പാടില്ലെന്നത് നീതിയല്ലെന്ന് ചിലര്‍ യോഗത്തിൽ അഭിപ്രായപ്പെട്ടു. അഭിഭാഷകരെ മര്‍ദിച്ച കേസുകളില്‍ പ്രതികള്‍ക്കായി അഭിഭാഷകര്‍ ഹാജരായതും ചിലര്‍ ചൂണ്ടിക്കാട്ടി. മാധ്യമങ്ങള്‍ക്കായി ഹാജരാകാന്‍ പാടില്ലെന്ന് ബാര്‍ അസോസിയേഷന്‍ തീരുമാനമില്ലെന്നതും ചിലര്‍ ചൂണ്ടിക്കാട്ടി. അഭിഭാഷകര്‍ക്കെതിരെ ഇപ്പോഴും നിലപാട് സ്വീകരിക്കുന്ന ദ്യശ്യമാധ്യമങ്ങള്‍ക്കായി ഹാജരായത് ശരിയല്ലെന്ന അഭിപ്രായമാണ് മറുഭാഗം ഉയര്‍ത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.