ഫെറ കേസ്: അഭിഷേക് വർമ കുറ്റക്കാരൻ ന്യൂഡൽഹി: വിദേശ വിനിമയ നിയന്ത്രണ ചട്ട (ഫെറ) ലംഘനവുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിെൻറ (ഇ.ഡി) സമൻസ് തുടർച്ചയായി കൈപ്പറ്റാതിരുന്ന കേസിൽ ആയുധ വ്യാപാരി അഭിഷേക് വർമ കുറ്റക്കാരനെന്ന് ഡൽഹി കോടതി. ആഗസ്റ്റ് ഒമ്പതിന് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതി ജ്യോതി ക്ലെർ ശിക്ഷ വിധിക്കും. പരമാവധി മൂന്നുവർഷം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. 1999ലെ ഫെറ നിയമ ലംഘനവുമായി ബന്ധപ്പെട്ട് (ഇപ്പോൾ ഫെറക്കു പകരം ഫെമ ആണ്) ഇ.ഡി അഭിഷേക് വർമക്ക് അയച്ച ഏഴ് സമൻസുകളാണ് കൈപ്പറ്റാതെ മടക്കിയത്. 2005ലാണ് സമൻസ് കൈപ്പറ്റാതിരുന്നതിന് വർമക്കെതിരെ കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.