ആലുവ: ഗതാഗതക്കുരുക്ക് രൂക്ഷമാവുകയും കൈയേറ്റങ്ങൾക്കെതിരെ വ്യാപക പരാതിയും ഉയര്‍ന്നതോടെ രംഗത്തെത്തി. നഗരത്തിലെയും സമീപ പ്രദേശങ്ങളിലെയും റോഡുകള്‍ കൈയേറി നിര്‍മിച്ച ചെറുതും വലുതുമായ കെട്ടിടങ്ങള്‍, പരസ്യ ബോര്‍ഡുകള്‍ എന്നിവ അടിയന്തരമായി നീക്കണമെന്ന് അസി. എക്‌സിക്യൂട്ടിവ് എൻജിനീയര്‍ അറിയിച്ചു. നഗരത്തിലെ റോഡുകള്‍ക്ക് പുറമെ സംസ്ഥാന പാതയായ ആലുവ-മൂന്നാര്‍ സ്വകാര്യ ബസ് റോഡ്, ജില്ല പാതയായ പെരുമ്പാവൂര്‍-കെ.എസ്.ആര്‍.ടി.സി. റോഡ്, ആലുവ-പറവൂര്‍ റോഡ് എന്നിവിടങ്ങളിലെ കൈയേറ്റങ്ങളാണ് ആദ്യം ഒഴിപ്പിക്കുന്നത്. അടിയന്തരമായി നീക്കിയില്ലെങ്കിൽ പൊതുമരാമത്ത് വകുപ്പ് സ്വന്തം ചെലവില്‍ നീക്കുന്നതും ഉടമകളില്‍നിന്ന് 15 ശതമാനം പലിശയോടെ പിഴ ഈടാക്കുന്നതുമാണ്. വകുപ്പിെൻറ അനുമതിയോടെ സ്ഥാപിച്ച പരസ്യ ബോര്‍ഡുകളുടെയും മറ്റും കരാര്‍ 31നകം ആലുവ സബ് ഡിവിഷന്‍ ഓഫിസില്‍ ഹാജരാക്കണം. അല്ലാത്ത പക്ഷം ഇവയും നീക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.