കൊച്ചി : മോഷണം ഉൾപ്പെടെകേസുകളിൽ പ്രതികളായ രണ്ട് പേരെ വർഷങ്ങൾക്ക് ശേഷം അറസ്റ്റ് ചെയ്തു. പള്ളുരുത്തി മാരംപ്പിള്ളി കോളനി മരോട്ടിക്കപ്പറമ്പിൽ വേണു(49), പള്ളുരുത്തി പുളിക്കപറമ്പിൽ പ്രമോദ് (കോഴി പ്രമോദ്-31) എന്നിവരെയാണ് സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തത്. വേണു ലോട്ടറി ടിക്കറ്റും പണവും തട്ടിപ്പറിച്ച കേസിലും പ്രമോദ് ബസിൽനിന്ന് മൊബൈൽ ഫോൺ മോഷ്ടിച്ച കേസിലും ജാമ്യത്തിലിറങ്ങിയ ശേഷം മുങ്ങുകയായിരുന്നു. സെൻട്രൽ എസ്.െഎ. ജോസഫ് സാജൻ, സീനിയർ സി.പി.ഒമാരായ ജയപ്രസാദ് , സീനിയർ സി.പി.ഒ രാജീവ് എന്നിവരാണ് പ്രതികളെ പള്ളുരുത്തിയിലെ വാടക വീടുകളിൽനിന്നും പ്രതികളെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.