ബസ് സ്റ്റോപ് കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന; ഒരാൾ അറസ്റ്റിൽ

മൂവാറ്റുപുഴ: ബസ് സ്റ്റോപ് കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന നടത്തിയയാളെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. കാൽ കിലോ കഞ്ചാവും ഇയാളിൽനിന്ന് പിടിച്ചെടുത്തു. വാഴക്കുളം തെക്കുംമല ചക്കിപാറ കോളനി വല്ലൂർ വീട്ടിൽ ബിജോയാണ് (43)സർക്കിൾ ഇൻസ്പെക്ടർ അനിൽ കുമാറിെൻറ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. വാഴക്കുളം ആറാം മൈൽ ബസ് സ്റ്റോപ്പിലെ മഞ്ഞള്ളൂർ ഗ്രാമപഞ്ചായത്ത് വക ബസ് സ്റ്റോപിന് സമീപത്താണ് ഒമ്പത് പൊതികളിലായി 225 ഗ്രാം കഞ്ചാവുമായി ബിജോ പിടിയിലായത്. വാഴക്കുളം, കല്ലൂർക്കാട്, മഞ്ഞള്ളൂർ, മൂവാറ്റുപുഴ ഭാഗങ്ങളിലായി വിദ്യാർഥികൾക്കിടയിൽ മയക്കുമരുന്ന് വിൽപന നടക്കുന്നുണ്ട് എന്ന രഹസ്യ വിവരത്തിെൻറ അടിസ്ഥാനത്തിൽ നടന്ന റെയ്ഡിലാണ്പ്രതി പിടിയിലായത്. കൊടൈക്കനാലിൽനിന്ന് കിലോക്ക് 10,000 രൂപ നിരക്കിലാണ് കണ്ടാലറിയാവുന്ന ഒരാളിൽനിന്ന് കഞ്ചാവ് വാങ്ങുന്നതെന്ന് ചോദ്യം ചെയ്യലിൽ സമ്മതിച്ചു. ചെറിയ പൊതികളിലാക്കി ആവശ്യക്കാർക്ക് 1000, 1500 രൂപ നിരക്കിലാണ് വിൽപന നടത്തിയിരുന്നത്. റെയ്ഡിൽ പ്രീവൻറിവ് ഓഫിസർമാരായ വി.എ. ജബ്ബാർ, പി.വി. ഷാജു, സിവിൽ എക്സൈസ് ഓഫിസർമാരായ എ.എം. കൃഷ്ണകുമാർ, മനു ജോർജ്, അനുരാജ് പി.ആർ, ഡ്രൈവർ റെജി എന്നിവർ പങ്കെടുത്തു. പ്രതിയെ മൂവാറ്റുപുഴ കോടതിയിൽ ഹാജരാക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.