കൊച്ചി: ജി.എസ്.ടിയുടെ പേരിൽ സംസ്ഥാനത്ത് എം.ആർ.പിയെക്കാൾ കൂടുതൽ ഇൗടാക്കി ഉപഭോക്താക്കളെ കൊള്ളയടിക്കുന്ന നടപടിക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കൺസ്യൂമേഴ്സ് ഫെഡറേഷൻ ഒാഫ് കേരള (സി.എഫ്.കെ) സംസ്ഥാന സേമ്മളനം ആവശ്യപ്പെട്ടു. ഇടത്തരം ഹോട്ടലുകളിൽ പോലും ജി.എസ്.ടിയുടെ മറവിൽ വൻ വിലവർധനയാണ്. ഇത് കർശനമായി നിയന്ത്രിക്കണം. സംസ്ഥാന വർക്കിങ് ചെയർമാൻ കുരുവിള മാത്യൂസ് അധ്യക്ഷത വഹിച്ചു. ചെയർമാൻ കെ.ജി. വിജയകുമാരൻ നായർ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ജയിംസ് കാലാവടക്കൻ, തോമസ് വി.സഖറിയ, സി. കരുണാകരൻ നായർ, ഹക്കീം െജ. മുഹമ്മദ് രാജ, എ.എം. സെയ്്ത്, സജിനി തമ്പി, സുലേഖ പൊന്നപ്പൻ, ജോസ് ടി. പൂണിത്തുറ, അബ്ദുൽ ഗഫൂർ ഹാജി, കെ. ചാത്തുക്കുട്ടി മാസ്റ്റർ, ടി.കെ. ഉണ്ണികൃഷ്ണൻ, സാറാമ്മ ഡേവിഡ്, ജോൺസൺ ചളിക്കവട്ടം എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.