പൊതുമരാമത്ത് വകുപ്പ് പദ്ധതികൾ; 14ന് യോഗം

കൊച്ചി: ജില്ലയിൽ പൊതുമരാമത്ത് വകുപ്പി​െൻറ പദ്ധതികൾ സംബന്ധിച്ച് വിശദ പരിശോധനക്ക് 14ന് യോഗം വിളിക്കുമെന്ന് മന്ത്രി ജി. സുധാകരൻ അറിയിച്ചതായി സി.പി.എം. ഇക്കാര്യം ആവശ്യപ്പെട്ട് സി.പി.എം ജില്ല കമ്മിറ്റി മന്ത്രിക്ക് കത്ത് നൽകിയിരുന്നു. തമ്മനം-പുല്ലേപ്പടി റോഡ് വികസനത്തിന് ബജറ്റിൽ അർഹമായ പ്രാധാന്യം നൽകിയിട്ടുണ്ട്. സമയബന്ധിതമായി പൂർത്തീകരിക്കാൻ കഴിഞ്ഞാൽ നഗരത്തിലെ ഗതാഗതത്തിന് ആശ്വാസമായിരിക്കും. വൈറ്റില-കുണ്ടന്നൂർ മേൽപാല നിർമാണവും പ്രാധാന്യമർഹിക്കുന്നതാണ്. അറ്റ്ലാൻറിസ് മേൽപാലം, വാത്തുരുത്തി മേൽപാലം, വടുതല മേൽപാലങ്ങളും പണം വകയിരുത്തിയ പദ്ധതികളാണ്. റെയിൽവേയുമായി ആവശ്യമായ ചർച്ചകൾ നടത്തേണ്ടത് ഈ പദ്ധതികളുടെ നടത്തിപ്പിന് ആവശ്യമാണ്. കേരളത്തിൽ ഒരു റോഡ് വികസനത്തിന് ഏറ്റവുമധികം പണം അനുവദിച്ചത് തൃപ്പൂണിത്തുറ--വൈക്കം റോഡിനാണ്. സീ പോർട്ട്- എയർപോർട്ട് റോഡി​െൻറ രണ്ടാം ഘട്ട നിർമാണം, കാക്കനാട് -തങ്കളം റോഡ്, എച്ച്.എം.ടി ജങ്ഷൻ വിപുലീകരണം എന്നിവയെല്ലാം ജില്ലയുടെ മുഖച്ഛായ മാറ്റുന്ന പദ്ധതിയാണ്. ഈ പദ്ധതികളെല്ലാം ഉദ്ദേശിച്ച സമയത്ത് പൂർത്തീകരിക്കാൻ ശരിയായ ആസൂത്രണവും പിന്തുടർച്ചയും ഒഴിവാക്കാനാവാത്തതാണ്. ഇതെല്ലാം വിശദമായി പരിശോധിച്ച് തീരുമാനങ്ങളെടുക്കണമെന്ന് മന്ത്രിയോട് ജില്ല കമ്മിറ്റി അഭ്യർഥിച്ചിരുന്നു എന്നും സി.പി.എം ഭാരവാഹികൾ പ്രസ്താവനയിൽ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.