ചാരുംമൂട്: ചാരുംമൂട് മേഖലയിൽ തുടരുന്നു. പശുവിനെയും മൂന്ന് ആടിനെയും തെരുവുനായ്ക്കൾ കടിച്ചുകൊന്നു. നൂറനാട് എരുമക്കുഴി കനാൽ അരികിൽ താമസിക്കുന്ന മുളമൂട്ടിൽ നാരായണെൻറ മൂന്ന് ആടിനെയും പണയിൽ ചെട്ടിശ്ശേരിൽ ചന്ദ്രമതിയുടെ നാലുവർഷം പ്രായമുള്ള പശുവിനെയുമാണ് തെരുവുനായ്ക്കൾ കടിച്ചുകൊന്നത്. വ്യാഴാഴ്ച രാവിലെ ആേറാടെ നാരായണെൻറ വീടിനോട് ചേർന്ന ചായ്പ്പിൽ കെട്ടിയിരുന്ന ആടുകളെയാണ് തെരുവുനായ്ക്കൾ കൂട്ടത്തോടെ ആക്രമിച്ചത്. ആടിെൻറ കരച്ചിൽ കേട്ട് ഓടിയെത്തിയ നാരായണനെയും നായ്ക്കൾ ആക്രമിക്കാൻ ശ്രമിച്ചു. കഴിഞ്ഞദിവസം രാത്രിയാണ് ചന്ദ്രമതിയുടെ വീട്ടിലെ എരുത്തലിൽ കെട്ടിയ പശുവിനെ തെരുവുനായ്ക്കൾ ആക്രമിച്ചത്. വീട്ടുകാർ എത്തിയപ്പോഴേക്കും കഴുത്തിന് ഗുരുതര കടിയേറ്റ പശു ചത്തിരുന്നു. ഇരു കുടുംബത്തിെൻറയും പ്രധാന വരുമാനമാർഗമായിരുന്നു തെരുവുനായ്ക്കളുടെ ആക്രമണത്തിൽ ഇല്ലാതായത്. ഈ മേഖലയിൽ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണ്. മൂന്നുമാസത്തിനിടെ വളർത്തുമൃഗങ്ങൾക്കും കുട്ടികളടക്കം തെരുവുനായ്ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റിരുന്നു. ലോക ഭിന്നശേഷി ദിനാചരണം ഹരിപ്പാട്: മാനസിക ശാരീരിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ പുനരധിവാസകേന്ദ്രമായ സബർമതി ഹരിപ്പാടിെൻറയും കാർത്തികപ്പള്ളി താലൂക്ക് ലീഗൽ സർവിസ് അതോറിറ്റിയുടെയും ആഭിമുഖ്യത്തിൽ ലോക ഭിന്നശേഷി ദിനാചരണവും കുടുംബസംഗമവും മൂന്നിന് നടക്കും. രാവിലെ 11ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജി. വേണുഗോപാൽ ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.