തൊഴില്‍ നികുതി പിരിവിനെച്ചൊല്ലി വിവാദം

മൂവാറ്റുപുഴ: മുനിസിപ്പല്‍ കൗണ്‍സിലിനെ നോക്കുകുത്തിയാക്കി ഉദ്യോഗസ്ഥരുടെ തൊഴില്‍ നികുതി പിരിവ് വിവാദമാകുന്നു. മൂവാറ്റുപുഴ നഗരസഭാ ഉദ്യോഗസ്ഥരാണ് കൗണ്‍സില്‍ തീരുമാനമില്ലാതെ തൊഴില്‍ നികുതി വര്‍ധിപ്പിച്ചെന്നുപറഞ്ഞ് വന്‍ തുക പിരിക്കുന്നത്. തൊഴില്‍ നികുതി നൂറും നൂറ്റമ്പതും ശതമാനമായി വര്‍ധിപ്പിച്ച് വ്യാപാരികള്‍ക്ക് വ്യാപകമായി നോട്ടീസ് നല്‍കി. 300 രൂപ തൊഴില്‍ നികുതി നല്‍കിയിരുന്നവര്‍ 750 രൂപ നല്‍കണമെന്നാണ് ആവശ്യപ്പെടുന്നത്. സംഭവം വിവാദമായതോടെ വ്യാപാരികളടക്കമുള്ളവര്‍ അന്വേഷണം നടത്തിയതോടെയാണ് കൗണ്‍സില്‍ തീരുമാനമില്ലാതെയാണ് പിരിവ് നടത്തുന്നതെന്ന വിവരം പുറത്തുവന്നത്. എന്നാല്‍, തൊഴില്‍ നികുതി കൂട്ടാന്‍ കൗണ്‍സിലിന്‍െറ അംഗീകാരം ആവശ്യമില്ലന്ന് മുനിസിപ്പല്‍ സെക്രട്ടറി പറഞ്ഞു. കാലാനുസൃതമായി വര്‍ധിപ്പിക്കാം. ഇക്കാര്യത്തില്‍ പരാതിയുണ്ടെങ്കില്‍ ധനകാര്യ സമിതിക്ക് അപ്പീല്‍ നല്‍കാമെന്നും അദ്ദേഹം അറിയിച്ചു. ഇതിനിടെ, കൗണ്‍സില്‍ തൊഴില്‍ നികുതി വര്‍ധിപ്പിച്ചിട്ടില്ളെന്ന് ധനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗവും പ്രതിപക്ഷ നേതാവുമായ കെ.എ. അബ്ദുസ്സലാം പറഞ്ഞു. കൗണ്‍സില്‍ തീരുമാനമെടുക്കാത്ത വിഷയങ്ങളില്‍ ഉദ്യോഗസ്ഥര്‍ അമിത നികുതി പിരിക്കുന്നത് ശരിയല്ല. നഗരസഭയില്‍ ഉദ്യോഗസ്ഥഭരണമാണ് നടക്കുന്നതെന്നും ഇക്കാര്യത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും പ്രതിപക്ഷ അംഗം സി.എം. ഷുക്കൂര്‍ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.