സൗജന്യ പത്രവിതരണ പദ്ധതി; പാർട്ടി പത്രം ഉൾപ്പെടുത്തിയതിൽ കൗൺസിൽ യോഗത്തിൽ ബഹളം

കാഞ്ഞങ്ങാട്: നഗരസഭയുടെ നേതൃത്വത്തിൽ ലൈബ്രറികളിൽ സൗജന്യ പത്രവിതരണം നടത്തുന്ന പദ്ധതിയിൽ പാർട്ടി പത്രം ഉൾപ്പെട ുത്തിയതിൽ കൗൺസിൽ യോഗത്തിൽ ബഹളം. സി.പി.എം ഭരിക്കുന്ന കാഞ്ഞങ്ങാട് നഗരസഭയാണ് ലൈബ്രറി കൗണ്‍സില്‍ അംഗീകരിച്ച 18 ലൈബ്രറികളില്‍ പാർട്ടി പത്രമായ 'ദേശാഭിമാനി' സൗജന്യമായി നല്‍കാന്‍ തീരുമാനിച്ചത്. ജനകീയാസൂത്രണ പദ്ധതിപ്രകാരം അംഗീകൃത ലൈബ്രറികള്‍ക്കായി അനുവദിക്കുന്ന പത്രം 'ദേശാഭിമാനി'യായി മാറിയത് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ യോഗത്തില്‍ ചോദ്യംചെയ്തു. 2018 ഡിസംബര്‍ മുതലാണ് ലൈബ്രറികളില്‍ ദേശാഭിമാനി സൗജന്യമായി കൊടുക്കാന്‍ തീരുമാനിച്ചത്. സംഭവം നഗരസഭ യോഗത്തില്‍ അജണ്ടയായി വന്ന സമയത്ത് യു.ഡി.എഫ്, ബി.ജെ.പി അംഗങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തി. പദ്ധതിക്ക് ജില്ല വികസന സമിതിയുടെ അംഗീകാരം ലഭിച്ചതിനാൽ ഇനി മാറ്റാൻ സാധിക്കില്ലെന്ന് വിദ്യാഭ്യാസ നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ മഹമൂദ് മുറിയനാവി യോഗത്തെ അറിയിച്ചു. നഗരസഭ പാർട്ടി പത്രത്തി​െൻറ പ്രചാരണം ഏെറ്റടുത്തോ എന്ന് മുസ്ലിംലീഗ് കൗണ്‍സിലര്‍ അബ്ദുറസാഖ് തായിലക്കണ്ടി ചോദിച്ചു. തുടര്‍ന്ന് വിഷയത്തിൽ അജണ്ടയുടെ മേല്‍ വോെട്ടടുപ്പ് നടന്നു. 19 വോട്ട് എതിരായും 21 വോട്ട് അനുകൂലമായും വീണു. യു.ഡി.എഫ്, ബി.ജെ.പി കൗണ്‍സിലര്‍മാര്‍ അജണ്ടക്ക് എതിരെ വോട്ട് ചെയ്തു. എൽ.ഡി.എഫ്, ഐ.എന്‍.എല്‍ അംഗങ്ങള്‍ അനുകൂലമായും വോട്ട് ചെയ്തു. നഗരസഭ യോഗത്തില്‍ നഗരസഭ ചെയര്‍മാന്‍ വി.വി. രമേശന്‍ അധ്യക്ഷതവഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.