കാസർകോട്: എക്‌സൈസ് വകുപ്പിൻെറ നേതൃത്വത്തില്‍ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നടത്തിയ പരിശോധനയില്‍ രണ്ടുദിവസംകൊണ്ട് പിടികൂടിയത് 105 ലിറ്റര്‍ വാഷും 17.28 ലിറ്റര്‍ കർണാടക മദ്യവും 500 ഗ്രാം നിരോധിത പുകയില ഉൽപന്നങ്ങളും. വിവിധ കോട്പ കേസുകളില്‍ പിഴയായി 1600 രൂപയും ഈടാക്കി. ഒരു സ്‌കൂട്ടറും പിടിച്ചെടുത്തു. ബന്തടുക്ക റേഞ്ചിലെ പ്രിവൻറിവ് ഓഫിസര്‍ എ.ബി. അബ്ദുല്ലയും സംഘവും നടത്തിയ പരിശോധനയില്‍ കാസര്‍കോട് താലൂക്കിലെ കൊളത്തൂര്‍ വില്ലേജില്‍ മുന്തന്‍ ബസാര്‍ കോളനിയില്‍നിന്ന് 75 ലിറ്റര്‍ വാഷ് പിടികൂടി. ഗോപാലന്‍ എന്നയാള്‍ക്കെതിരെ അബ്കാരി കേസെടുത്തു. വെള്ളരിക്കുണ്ട് താലൂക്കില്‍ എളേരി വില്ലേജില്‍ നാട്ടക്കല്ലില്‍ പ്രിവൻറിവ് ഓഫിസര്‍ നാരായണനും സംഘവും നടത്തിയ പരിശോധനയില്‍ 30 ലിറ്റര്‍ വാഷ് കണ്ടെടുത്ത് അബ്കാരി കേസെടുത്തു. കരിവേടകം മൂടംകയത്തുനിന്ന് ഇരുചക്ര വാഹനത്തില്‍ കടത്തുകയായിരുന്ന 8.64 ലിറ്റര്‍ കർണാടക മദ്യം പടിച്ചെടുത്ത് സന്തോഷ് ജോസഫിനെതിരെ അബ്കാരി കേസെടുത്തു. കാസര്‍കോട് നഗരസഭയിലെ ബീരന്ത് വയലില്‍ റെയിൽവേ ട്രാക്കിന് സമീപത്ത് കാസര്‍കോട് എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ രമേശും സംഘവും നടത്തിയ പരിശോധനയില്‍ 8.64 ലിറ്റര്‍ കര്‍ണാടക മദ്യം കണ്ടെടുത്തു. രണ്ടു ദിവസങ്ങളിലായി എക്‌സൈസ് വകുപ്പ് നടത്തിയ പരിശോധനയില്‍ നാലു അബ്കാരി കേസുകളും 11 കോട്പ കേസുകളുമാണ് രജിസ്റ്റര്‍ ചെയ്തത്. വരുംദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് കാസര്‍കോട് ഡെപ്യൂട്ടി എക്‌സൈസ് കമീഷണര്‍ കെ.കെ. അനില്‍ കുമാര്‍ അറിയിച്ചു. പടം PRD(എക്‌സൈസ്) കൊളത്തൂര്‍ വില്ലേജില്‍ മുന്തന്‍ ബസാര്‍ കോളനിയില്‍നിന്ന് പിടിച്ച വാഷ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.