നീലേശ്വരം: സി.പി.എമ്മിനും സി.െഎ.ടി.യു നേതൃത്വത്തിനും എന്നും തലവേദന സൃഷ്ടിക്കുന്ന നീലേശ്വരം ബസ്സ്റ്റാൻഡിലെ വി.എസ് ഒാേട്ടാ സ്റ്റാൻഡിലെ സി.െഎ.ടി.യു യൂനിറ്റ് നേതൃത്വം ഒൗദ്യോഗിക നേതൃത്വത്തോട് കൊമ്പുകോർക്കുന്നു. സി.െഎ.ടി.യു ഒാേട്ടാറിക്ഷ തൊഴിലാളി യൂനിയൻ ഏരിയ സമ്മേളനം നടത്താൻ കഴിയാതെ ഒൗദ്യോഗിക നേതൃത്വം കുഴങ്ങുകയാണ്. വി.എസ് ഒാേട്ടാ സ്റ്റാൻഡിലെ സി.െഎ.ടി.യു യൂനിറ്റ് നേതൃത്വം ഒൗദ്യോഗിക നേതൃത്വത്തിനെതിരെ വൻ ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. ഒടുവിൽ, നഗരത്തിലെ ഒാേട്ടാ സ്റ്റാൻഡിലെ റൊേട്ടഷൻ സമ്പ്രദായത്തെച്ചൊല്ലി ഒൗദ്യോഗിക നേതൃത്വവും വി.എസ് ഒാേട്ടാ സ്റ്റാൻഡിലെ തൊഴിലാളികളും സംഘട്ടനമുണ്ടായിരുന്നു. റൊേട്ടഷൻ സമ്പ്രദായത്തെ വി.എസ് അനുകൂലികൾ എതിർക്കുകയാണ്. സംഘർഷത്തെ തുടർന്ന് സി.െഎ.ടി.യു ഏരിയ നേതൃത്വം വി.എസ് ഒാേട്ടാ സ്റ്റാൻഡിലെ യൂനിറ്റ് പ്രസിഡൻറ്, സെക്രട്ടറി എന്നിവരെ സംഘടനയിൽനിന്ന് പുറത്താക്കിയിരുന്നു. അനുരഞ്ജന ശ്രമവുമായി രണ്ടുതവണ വി.എസ് സ്റ്റാൻഡ് ഒാേട്ടാ തൊഴിലാളികളെ ചർച്ചക്ക് വിളിച്ചെങ്കിലും ഇവർ പോയില്ല. ഇതോടെ ഇവിടെ യൂനിറ്റ് സമ്മേളനങ്ങൾ നടത്താൻ കഴിയാത്ത അവസ്ഥയാണ്. സി.െഎ.ടി.യു ഒൗദ്യോഗിക നേതൃത്വം വി.എസ് ഒാേട്ടാ സ്റ്റാൻഡിലെ യൂനിറ്റ് പിരിച്ചുവിട്ടാൽ സ്വതന്ത്ര സംഘടന രൂപവത്കരിക്കാനുള്ള തയാറെടുപ്പിലാണ് വി.എസ് അനുകൂല ഡ്രൈവർമാർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.