മാധ്യമങ്ങള്‍ക്ക് കടിഞ്ഞാണിടുന്നത് അംഗീകരിക്കാനാവില്ല –മന്ത്രി

കാസര്‍കോട്: മാധ്യമപ്രവര്‍ത്തനത്തിന് കടിഞ്ഞാണിടാനുള്ള ശ്രമം അംഗീകരിക്കാനാവില്ളെന്ന് മന്ത്രി ഇ. ചന്ദ്രശേഖരന്‍. കാസര്‍കോട് പ്രസ്ക്ളബിന്‍െറ ക്ഷേമപദ്ധതിയും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ വി.വി. പ്രഭാകരനുള്ള യാത്രയയപ്പ് സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മാധ്യമങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും കടിഞ്ഞാണിടുന്ന തരത്തില്‍ ആര് എന്ത് നിലപാട് സ്വീകരിച്ചാലും അംഗീകരിക്കാനാവില്ല. വിമര്‍ശാത്മക മാധ്യമപ്രവര്‍ത്തനം ഒഴിച്ചുകൂടാനാവാത്തതാണ്. ജനാധിപത്യ ഭരണകൂടത്തിന്‍െറ പ്രവര്‍ത്തന പോരായ്മകള്‍ പരിഹരിക്കാന്‍ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം നിലനില്‍ക്കണം. ഇക്കാര്യത്തില്‍ സര്‍ക്കാറിന്‍െറ ഉത്തരവാദിത്തം നിറവേറ്റും. പ്രസ്ക്ളബ് പ്രസിഡന്‍റ് സണ്ണി ജോസഫ് അധ്യക്ഷത വഹിച്ചു. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ വി.വി. പ്രഭാകരനെ പൊന്നാടയണിയിച്ചു. പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന ട്രഷറര്‍ എം.ഒ. വര്‍ഗീസ് ധനസഹായം വിതരണം ചെയ്തു. നാരായണന്‍ പേരിയ പരിചയപ്പെടുത്തി. നഗരസഭാ ചെയര്‍പേഴ്സന്‍ ബീഫാത്തിമ ഇബ്രാഹിം, ടി.എ. ഷാഫി, കെ. ഗംഗാധര എന്നിവര്‍ സംസാരിച്ചു. പ്രസ്ക്ളബ് സെക്രട്ടറി രവീന്ദ്രന്‍ രാവണേശ്വരം സ്വാഗതവും ട്രഷറര്‍ വിനോദ് പായം നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.