തലശ്ശേരി: ചാലിൽ ഗോപാല പേട്ട പടിഞ്ഞാറെ വീട്ടിൽ രോഹിത് രാജീവിൻെറ വീട്ടിൽ അതിക്രമിച്ചു കയറി വീട്ടുപകരണങ്ങൾ അടിച്ചുതകർത്തതായി പരാതി. വീട്ടുകാരുടെ പരാതിയിൽ കണ്ടാലറിയാവുന്ന അഞ്ചുപേർക്കെതിരെ തലശ്ശേരി െപാലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം രാവിലെ ഏഴരക്കാണ് സംഭവം. ടി.വി, ഫ്രിഡ്ജ്, കമ്പ്യൂട്ടർ തുടങ്ങിയവ നശിപ്പിച്ചതിനാൽ ഒന്നര ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായാണ് പരാതി. സി.പി.എം പ്രവർത്തകെന ആക്രമിച്ചു; ഏഴുപേർക്കെതിരെ കേസ് തലശ്ശേരി: ഉത്സവാഘോഷ സ്ഥലത്തിനടുത്തുവെച്ച് സി.പി.എം പ്രവർത്തകനായ കതിരൂർ ചോയ്യാടത്തെ ലീല സദനത്തിൽ കെ.വി. ദിപിനെ (28) ഇരുമ്പുവടികൊണ്ട് ആക്രമിക്കുകയും സഹോദരൻെറ കാർ അടിച്ച് തകർക്കുകയും ചെയ്തു എന്ന പരാതിയിൽ ഏഴുപേർക്കെതിരെ തലശ്ശേരി പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം പുലർച്ച നാലരക്കാണ് പരാതിക്കാധാരമായ സംഭവം. വാക്തർക്കം നടക്കുന്ന സ്ഥലത്തെത്തിയ പരാതിക്കാരൻ വഴക്കിടുന്നവരെ പിന്തിരിപ്പിക്കാൻ ശ്രമിക്കുമ്പോൾ പ്രതികളായ യദു, വിമൽ, സിമിത്ത്, പ്രണവ്, വിഷ്ണു, ദിൽജിത്ത്, അനിരുദ്ധ് തുടങ്ങിയവർ ആക്രമിക്കുകയും സഹോദരൻെറ കാർ തല്ലിത്തകർത്ത് 30,000 രൂപയുടെ നാശനഷ്ടമുണ്ടാക്കിയെന്നുമാണ് പരാതി. പരാതിക്കാരനെ സി.പി.എം നേതൃത്വത്തിലേക്ക് തിരഞ്ഞെടുത്തതിലുള്ള വിരോധമാണ് അക്രമത്തിന് കാരണമെന്നും ആരോപണമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.