ബക്കളം സംഘർഷം; എട്ടുപേർക്കെതിരെ കേസ്

തളിപ്പറമ്പ്: ബക്കളം മൈലാട്ടെ കൃഷിയിടത്തില്‍ ഉടമകളും സി.പി.എം പ്രവര്‍ത്തകരും തമ്മില്‍ നടന്ന സംഘട്ടനത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഇരു വിഭാഗത്തിലുംപെട്ട എട്ടുപേര്‍ക്കെതിരെ തളിപ്പറമ്പ് പൊലീസ് വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. സ്ഥലമുടമ റഷീദയുടെ മകന്‍ മുര്‍ഷിദിൻെറ പരാതി പ്രകാരം സി.പി.എം പ്രവര്‍ത്തകരായ ശശി, മനോഹരന്‍, സുരേന്ദ്രന്‍, രഞ്ജിത്ത് എന്നിവരുടെ പേരിലും മനോഹരൻെറ പരാതി പ്രകാരം മുര്‍ഷിദ്, ഷംഷീര്‍, സിയാദ്, മുസാഫിര്‍ എന്നിവര്‍ക്കെതിരെയുമാണ് കേസ്. ചൊവ്വാഴ്ച ഉച്ചയോടെ ബക്കളം മൈലാട്ടെ ഗാന്ധി സ്മാരക വായനശാലക്ക് സമീപത്തുള്ള സ്ഥലത്താണ് സ്ഥലം ഉടമകളും സി.പി.എം പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം നടന്നത്. സംഘർഷത്തിൽ സ്ഥലമുടമയായ എ. റഷീദ, മകൻ മുർഷിദ് എന്നിവർക്കും സി.പി.എം ബ്രാഞ്ച് സെക്രട്ടറിമാരായ സി. സുരേന്ദ്രൻ, ടി. മനോഹരൻ, ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറി എം. രജിത്ത്, നഗരസഭ കൗൺസിലർ എം. സതി എന്നിവർക്കുമാണ് പരിക്കേറ്റത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.