റോഡി​െൻറ ശോച്യാവസ്ഥ; പി.ഡബ്ല്യു.ഡി ഓഫിസിലേക്ക് ഇന്ന് യുവജന മാർച്ച്

റോഡിൻെറ ശോച്യാവസ്ഥ; പി.ഡബ്ല്യു.ഡി ഓഫിസിലേക്ക് ഇന്ന് യുവജന മാർച്ച് കൂത്തുപറമ്പ്: കിണവക്കൽ-അഞ്ചരക്കണ്ടി റോഡിൻെറ ശോച്യാവസ്ഥക്കെതിരെ പ്രതിഷേധ സമരവുമായി യുവജന സംഘടനകൾ രംഗത്ത്. റോഡിൻെറ പുനർനിർമാണം ഉടൻ പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകർ ബുധനാഴ്ച കൂത്തുപറമ്പ് പി.ഡബ്ല്യു.ഡി ഓഫിസിലേക്ക് മാർച്ച് നടത്തും. ഡി.വൈ.എഫ്.ഐ കൂത്തുപറമ്പ്, പിണറായി, ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിലാണ് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചിട്ടുള്ളത്. രാവിലെ 10ഓടെ കൂത്തുപറമ്പ് രക്തസാക്ഷി സ്തൂപം കേന്ദ്രീകരിച്ചാണ് യുവതി-യുവാക്കൾ പൊതുമരാമത്ത് വകുപ്പിൻെറ ഓഫിസിലേക്ക് മാർച്ച് നടത്തുക. കിണവക്കൽ-അഞ്ചരക്കണ്ടി റോഡിൽ പി.വി.എസ് മുതൽ വണ്ണാൻെറമെട്ട വരെയുള്ള അഞ്ച് കിലോമീറ്ററോളം റോഡാണ് പൂർണമായും തകർന്നിട്ടുള്ളത്. ഏഴു കിലോമീറ്ററോളം വരുന്ന റോഡ് രണ്ടുഘട്ടങ്ങളായി ടാറിങ് ചെയ്യാൻ തീരുമാനിച്ചിരുന്നെങ്കിലും പ്രവൃത്തി ഇഴഞ്ഞുനീങ്ങുന്നതാണ് വാഹനഗതാഗതംപോലും ദുഷ്കരമാകാൻ ഇടയാക്കിയത്. നബാർഡ് പദ്ധതിയിലുൾപ്പെടുത്തി ഏഴു കോടിയോളം രൂപ ചെലവിലായിരുന്നു മെക്കാഡം ടാറിങ് ഉൾപ്പെടെയുള്ള റോഡ് നവീകരണം. എന്നാൽ, വർഷങ്ങൾ പിന്നിട്ടിട്ടും ഡ്രെയിനേജിൻെറ നിർമാണംപോലും പൂർത്തിയാക്കാൻ അധികൃതർക്ക് സാധിച്ചിട്ടില്ല. കലുങ്ക് നിർമാണത്തിനായി റോഡ് വെട്ടിപ്പൊളിച്ച ഭാഗങ്ങളിൽ മുഴുവനും റോഡ് തകർന്ന് വാഹനയാത്ര ദുഷ്കരമായിരിക്കുകയാണ്. യാത്ര ദുരിതമയമായതിനെ തുടർന്ന് മാസങ്ങൾക്കു മുമ്പ് ബസ് ഉൾപ്പെടെ വാഹനങ്ങൾ കൂത്തുപറമ്പ്- അഞ്ചരക്കണ്ടി റൂട്ടിൽ പ്രതിഷേധ സൂചകമായി പണിമുടക്കിയിരുന്നു. പ്രവൃത്തി അനിശ്ചിതമായി നീളുന്ന സാഹചര്യത്തിൽ വീണ്ടും സർവിസ് നിർത്തിവെക്കാനുള്ള ഒരുക്കത്തിലാണ് സ്വകാര്യ ബസ് തൊഴിലാളികൾ. ഇതിനിടയിലാണ് യുവജന സംഘടനകൾ വിഷയം ഏറ്റെടുത്തിട്ടുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.