മൃതദേഹാവശിഷ്ടം കണ്ടെത്തിയ സംഭവം: സഹോദരിയെ 'അത്താണി'യിലേക്ക് മാറ്റി

കണ്ണൂർ: സഹോദരിമാർ താമസിക്കുന്ന വീട്ടിൽ ആറുമാസത്തെ പഴക്കം തോന്നിക്കുന്ന മൃതദേഹാവശിഷ്ടം കെണ്ടത്തിയ സംഭവത്തിൽ സഹോദരിയെ അത്താണിയിലേക്ക് മാറ്റി. കക്കാട് കോർജാൻ സ്കൂളിനു സമീപം കെ. രൂപയുടെ (67) അസ്ഥികൂടമാണ് വെള്ളിയാഴ്ച രാത്രി കണ്ടെത്തിയത്. മനോരോഗിയായ സഹോദരി പ്രഫുല്ലയും രൂപയുമായിരുന്നു ഇവിടെ താമസിച്ചിരുന്നത്. വെള്ളിയാഴ്ച രാത്രി ശക്തമായ കാറ്റിൽ ഇവരുടെ വീടിൻെറ ഓടുകൾ ഇളകിവീണിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ പരിസരവാസികളാണ് കട്ടിലിൽ അസ്ഥികൂടം കണ്ടത്. രൂപ മരിച്ചിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും വിവരം പുറത്തറിയിക്കാതെ പ്രഫുല്ല വീട്ടിൽതന്നെ കഴിയുകയായിരുന്നു. മനോരോഗിയായ പ്രഫുല്ലയെ ശനിയാഴ്ചയാണ് സ്ത്രീകളെ താമസിപ്പിക്കുന്ന ജില്ല ആശുപത്രിക്ക് സമീപത്തെ അത്താണിയിലേക്ക് മാറ്റിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.