ബൈക്കപകടത്തിൽ പരിക്കേറ്റ വീട്ടമ്മ മരിച്ചു

രണ്ടുവർഷത്തോളമായി അബോധാവസ്ഥയിൽ ചികിത്സയിലായിരുന്നു കൂത്തുപറമ്പ്: ബൈക്കിടിച്ച് പരിക്കേറ്റതിനെ തുടർന്ന് ര ണ്ടുവർഷത്തോളമായി അബോധാവസ്ഥയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന വീട്ടമ്മ മരിച്ചു. കൂത്തുപറമ്പിനടുത്ത് കൈതേരി തേൻപുളിയിലെ തേൻപുളി ഹൗസിൽ കോട്ടായി ശൈലജയാണ് (52) മരണത്തിന് കീഴടങ്ങിയത്. 2017 നവംബർ 20ന് കൈതേരി ഇടം സ്റ്റോപ്പിൽ ബസിറങ്ങിയശേഷം റോഡ് മുറിച്ചുകടക്കവെ അമിതവേഗതയിലെത്തിയ ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ആറുമാസത്തോളം കണ്ണൂർ സ്വകാര്യ ആശുപത്രിയിൽ ചികിത്സിച്ചെങ്കിലും ബോധം തിരിച്ചുകിട്ടാത്തതിനാൽ വീട്ടിൽതന്നെ ചികിത്സയിൽ കഴിയവെയാണ് മരിച്ചത്. പരേതനായ കൈച്ചേരി കണ്ണൻെറ ഭാര്യയാണ്. മക്കൾ: ജയൻ, രമ്യ, ജേഷ്മ. മരുമക്കൾ: വിശാലൻ, ശ്രീജിത്ത്, റീന. സഹോദരങ്ങൾ: അനിത, ശ്രീമതി, ബാബു. മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ചിറ്റാരിപ്പറമ്പ് പഞ്ചായത്ത് ശ്മശാനത്തിൽ സംസ്കരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.