മാധ്യമ പ്രവര്‍ത്തക‍െൻറ മൃതദേഹം പൊലീസ് ചവറുവണ്ടിയില്‍ നീക്കി

മംഗളൂരു: മാധ്യമ പ്രവര്‍ത്തക‍െൻറ മൃതദേഹത്തോടു പൊലീസ് കാണിച്ച അനാദരവ് വിവാദമായതോടെ നടപടിക്ക് മുഖ്യമന്ത്രിയുടെ നിര്‍ദേശം. ബൈക്ക് മരത്തിലിടിച്ചതിനെത്തുടര്‍ന്നു മരിച്ച സ്വകാര്യ ചാനൽ പ്രവര്‍ത്തകന്‍ മൗനേഷ് പോതരാജി‍െൻറ (28) മൃതദേഹമാണ് ഹാവേരി നഗരസഭ മാലിന്യനീക്കത്തിന് ഉപയോഗിക്കുന്ന ട്രാക്ടറില്‍ ഹനഗര്‍ ആശുപത്രിയില്‍ എത്തിച്ചത്. മാലിന്യത്തില്‍ പുതഞ്ഞ മൃതദേഹം പൊലീസ് തുടച്ചുവൃത്തിയാക്കാതെ സ്വീകരിക്കില്ലെന്ന് ആശുപതി അധികൃതര്‍ ശഠിച്ചു. പൊലീസ് സമീപനത്തിനെതിരെ നാട്ടുകാര്‍ പ്രതിഷേധിക്കുകയും ആശുപത്രിക്ക് മുന്നില്‍ ധര്‍ണ നടത്തുമെന്ന് സിസ്രിയിലെ മാധ്യമപ്രവര്‍ത്തകര്‍ പ്രഖ്യാപിക്കുകയും ചെയ്തതിനെത്തുടര്‍ന്നാണ് മോര്‍ച്ചറിയിലേക്ക് മാറ്റിയത്. സംഭവം തന്നെ അങ്ങേയറ്റം ദുഃഖിപ്പിക്കുന്നതായി മുഖ്യമന്ത്രി സിദ്ധരാമയ്യ ട്വിറ്ററില്‍ പ്രതികരിച്ചു. ഉത്തരമേഖല എ.ഡി.ജി.പിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടിയുണ്ടാവുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.