കണ്ണൂർ: ട്രെയിനിൽ യാത്രക്കാരിയുടെ ഫോേട്ടായെടുത്ത കേസിൽ പ്രതിക്ക് തടവും പിഴയും. കായംകുളം സ്വദേശിയായ യുവതിയുെട ചിത്രം മൊബൈലിൽ പകർത്തിയ കേസിൽ തമിഴ്നാട് കാഞ്ചീപുരം ഗണപതി കോളനിയിലെ ആർ. ഹരിദാസിനെയാണ് (54) കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് (രണ്ട് ) മജിസ്ട്രേറ്റ് കോടതി 12 ദിവസം തടവിനും 4000 രൂപ പിഴ അടക്കാനും ശിക്ഷിച്ചത്. കഴിഞ്ഞ ഡിസംബർ 29ന് കൊച്ചുേവളി-ഇൻഡോർ എക്സ്പ്രസിൽ കുടുബത്തോടൊപ്പം യാത്ര ചെയ്യുകയായിരുന്ന യുവതിയുടെ പടമെടുത്ത സംഭവത്തിൽ കണ്ണൂർ റെയിൽവേ പൊലീസാണ് പ്രതിയെ അറസ്റ്റ്ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.