ശ്രീകണ്ഠപുരം: ചുഴലി വിളക്കന്നൂരിൽ സി.പി.എമ്മിെൻറ ഒമ്പതു കൊടിയും കൊടിമരങ്ങളും പിഴുതെടുത്ത് തോട്ടിൽ തള്ളി. കഴിഞ്ഞദിവസം രാത്രിയാണ് വിളക്കന്നൂരിലും പരിസരങ്ങളിലും സ്ഥാപിച്ച ഇരുമ്പുപൈപ്പിലുള്ള കൊടിമരങ്ങൾ നശിപ്പിച്ചത്. സി.പി.എം നൽകിയ പരാതിയിൽ ശ്രീകണ്ഠപുരം എസ്.ഐ ഇ. നാരായണൻ നടത്തിയ അന്വേഷണത്തിൽ വിളക്കന്നൂരിലെ തോട്ടിൽനിന്ന് അഞ്ചു കൊടിമരങ്ങൾ കണ്ടെടുത്തു. നാലെണ്ണം കണ്ടെത്താനായില്ല. പ്രദേശത്ത് സംഘർഷം സൃഷ്ടിക്കാൻ മുസ്ലിം ലീഗുകാരാണ് കൊടിമരം നശിപ്പിച്ചതെന്ന് സി.പി.എം ചുഴലി ലോക്കൽ സെക്രട്ടറി പി. പ്രകാശൻ ആരോപിച്ചു. വിളക്കന്നൂർ, നടുവിൽ മേഖലകളിൽ കഴിഞ്ഞ മാസം ലീഗ്-സി.പി.എം സംഘർഷം അരങ്ങേറിയിരുന്നു. ഇതിെൻറ തുടർച്ചയായാണ് കൊടിമരം നശിപ്പിക്കലുമെന്നാണ് കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.