ചെറുപുഴ: ഉമ്മറപ്പൊയിലിനടുത്ത് ചെമ്പുല്ലാഞ്ഞിയിൽ റബർതോട്ടത്തിൽ ടാപ്പിങ്ങിനെത്തിയ തൊഴിലാളി കരടിയെ കണ്ടെന്ന വിവരത്തെ തുടർന്ന് പ്രദേശത്ത് വനപാലകരും പൊലീസും തിരച്ചിൽ നടത്തി. ഞായറാഴ്ച രാവിലെ ഏഴരയോടെയാണ് ഉമ്മറപ്പൊയിൽ സ്വദേശി ടോമി ടാപ്പിങ് നടത്തിക്കൊണ്ടിരിക്കെ കരടിയെന്ന് തോന്നിക്കുന്ന ജീവിയെ കണ്ടത്. ടോമി വിളിച്ചറിയിച്ചതിനെ തുടർന്ന് നാട്ടുകാർ റബർതോട്ടത്തിലും തൊട്ടടുത്ത കുറ്റിക്കാട്ടിലും പരിശോധന നടത്തി. പെരിങ്ങോം പൊലീസും ഫോറസ്റ്റ് ബീറ്റ് ഓഫിസർ എം. രഞ്ജിത്തും സ്ഥലത്തെത്തി അന്വേഷണം നടത്തി. പ്രദേശത്ത് ഇത്തരത്തിലുള്ള വന്യമൃഗങ്ങൾ എത്തിച്ചേരാനുള്ള സാധ്യതയില്ലെന്ന നിഗമനത്തിലാണ് വനംവകുപ്പ്. എന്നാൽ, കാട്ടുപന്നിശല്യം പ്രദേശത്ത് രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.