കേളകം: മലയോരത്ത് മാവോവാദികളുടെ അക്രമഭീഷണി നേരിടുന്ന കേളകം പൊലീസ് സ്റ്റേഷൻ പരിസരത്തെ തുരുമ്പിച്ച വാഹനങ്ങൾ നീക്കാൻ നടപടിയില്ല. കസ്തൂരിരംഗൻ റിപ്പോർട്ടിനോടനുബന്ധിച്ചുണ്ടായ കൊട്ടിയൂർ അക്രമത്തിൽ കത്തിച്ച വാഹനങ്ങൾ തുരുമ്പിച്ചു നശിച്ചിട്ടും നീക്കംചെയ്യാൻ നടപടിയുണ്ടായിട്ടില്ല. മാവോവാദി ഭീഷണി നേരിടുന്നതിന് കഴിഞ്ഞ വർഷം 25 ലക്ഷം രൂപ ചെലവിട്ട് ചുറ്റുമതിൽ സ്ഥാപിച്ചിരുന്നു. ചുറ്റുമതിലിന് മീതെ ശക്തമായ കമ്പിവേലി സ്ഥാപിക്കുകയും തണ്ടർ ബോൾട്ട് സേനയെ സുരക്ഷക്കായി നിയോഗിക്കുകയും ചെയ്തിരുന്നു. എന്നാൽ, സ്േറ്റഷെൻറ പിൻഭാഗത്തെ കാട് വളർന്ന് മതിലിനുമീതെ ഉയർന്നിട്ടും വൃത്തിയാക്കാൻ നടപടിയുണ്ടായില്ല. ലക്ഷങ്ങൾ ചെലവിട്ടുള്ള സുരക്ഷ നടപടികൾക്ക് പ്രാമുഖ്യം നൽകുമ്പോഴാണ് നാമമാത്ര ചെലവിൽ നടത്താവുന്ന പ്രവൃത്തികളിൽ വീഴ്ച തുടരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.