മംഗളൂരൂ: പുതുമംഗളൂരു (എൻ.എം.പി.ടി) തുറമുഖം തൊഴിലാളികൾ കഴിഞ്ഞമാസം 29ന് ആരംഭിച്ച അനിശ്ചിതകാല പണിമുടക്ക് എട്ടുദിവസം പിന്നിട്ടു. തൊഴിൽനിയമങ്ങൾ നടപ്പാക്കണം എന്നാവശ്യപ്പെട്ടാണ് സമരം. എ.ഐ.സി.സി.ടി.യുവിൽ അഫിലിയേറ്റ്ചെയ്ത ഒാൾ ഇന്ത്യ പോർട്ട് വർക്കേഴ്സ് ഫെഡറേഷൻ നേതൃത്വത്തിലാണ് സമരം നടക്കുന്നത്. ഷിപ്പിങ് കമ്പനികൾ നിയമാനുസൃതവേതനവും ആനുകൂല്യങ്ങളും നൽകാൻ സന്നദ്ധമാവുന്നില്ലെന്ന് യൂനിയൻ ദേശീയ വൈസ്പ്രസിഡൻറ് ശങ്കർ പറഞ്ഞു. 12 മണിക്കൂർ ജോലിചെയ്യേണ്ടിവരുന്ന തൊഴിലാളിക്ക് ഇ.എസ്.ഐ, ഇ.പി.എഫ് ആനുകൂല്യങ്ങൾ നൽകുന്നില്ല. സമരം പൊളിക്കാനുള്ള വഴിയാണ് കമ്പനികൾ തേടുന്നത്. ബെള്ളാരിയിൽനിന്ന് താൽക്കാലിക തൊഴിലാളികളെ കൊണ്ടുവന്ന് സമരം ഏശിയില്ലെന്നുവരുത്താനാണ് ശ്രമം. ഈ തെറ്റായ നടപടി പ്രത്യാഘാതമുണ്ടാക്കും. സമരം കാരണം ആയിരത്തോളം കണ്ടെയിനറുകൾ തുറമുഖത്ത് പലഭാഗങ്ങളിലായി നിർത്തിയിട്ടനിലയിലാണ്. അതേസമയം, കേന്ദ്രസർക്കാറോ തുറമുഖ അതോറിറ്റിയോ സമരം ഒത്തുതീർക്കാൻ ഇടപെടുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.