മംഗളൂരു: ബസിറങ്ങി വീട്ടിലേക്ക് നടക്കുകയായിരുന്ന ഭാര്യയെ യുവാവ് പിറകിൽനിന്ന് ആക്രമിച്ച് മാരകമായി പരിക്കേൽപിച്ചു. ഹെമുണ്ടെയിലെ സന്തോഷ് പൂജാരിയാണ് (27) ഭാര്യ അനുശ്രീയെ (23) ആക്രമിച്ചത്. കൈകാലുകൾ അറ്റനിലയിൽ യുവതി മണിപ്പാൽ കെ.എം.സി ആശുപത്രിയിൽ തീവ്രപരിചരണവിഭാഗത്തിലാണ്. മുംബൈയിൽ ലോഡ്ജ് മാനേജറായ സന്തോഷ് പൂജാരിയും അനുശ്രീയും കഴിഞ്ഞവർഷം ജനുവരിയിലാണ് പ്രണയവിവാഹിതരായത്. യുവതി ബംഗളൂരുവിൽ ജോലി സ്വീകരിച്ചതിനെത്തുടർന്നുള്ള വഴക്കാണ് ആക്രമണത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.