സോളാർ തട്ടിപ്പ് കേസ്: ജനുവരി 10ലേക്ക് മാറ്റി

കണ്ണൂർ: സോളാർ തട്ടിപ്പ് കേസുമായി ബന്ധെപ്പട്ട വിചാരണക്കായി മുഖ്യപ്രതികൾ കോടതിയിൽ ഹാജരായില്ല. ഒന്നാം പ്രതി ബിജു രാധാകൃഷ്ണൻ, രണ്ടാം പ്രതി സരിത എസ്. നായർ എന്നിവർ ഹാജരാകാത്തതിനെ തുടർന്ന് വിചാരണക്കോടതിയായ കണ്ണൂർ ഫസ്റ്റ് ക്ലാസ് മജിസ്േട്രറ്റ് കോടതി കേസ് തുടർപരിഗണനക്കായി ജനുവരി 10ലേക്ക് മാറ്റി. സോളാർ പാനൽ വാഗ്ദാനംചെയ്ത് റിട്ട. ഡി.എം.ഒ ഡോ. പി.കെ. ജനാർദനൻ, ഡോക്ടർമാരായ ഹരീന്ദ്രനാഥ്, സത്യേന്ദ്രൻ നമ്പ്യാർ, ബിനു നമ്പ്യാർ എന്നിവരിൽനിന്ന് നാലു ലക്ഷത്തിലേറെ രൂപ വാങ്ങി വഞ്ചിെച്ചന്നാണ് കേസ്. ഡോ. ജനാർദനൻ നൽകിയ ഹരജിയിലാണ് സരിതക്കും മറ്റുള്ളവർക്കുമെതിെര െപാലീസ് കേസെടുത്തത്. കഴിഞ്ഞ ജൂൺ 16ന് സരിതയടക്കമുള്ളവർക്ക് കോടതി കുറ്റപത്രം വായിച്ച് കേൾപ്പിച്ചിരുന്നെങ്കിലും പ്രതികൾ കുറ്റം നിഷേധിക്കുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.