പയ്യന്നൂർ: പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഒന്നര മണിക്കൂറോളം വൈദ്യുതി ഇല്ലാതായത് ബഹളത്തിനു കാരണമായി. ഞായറാഴ്ച വൈകീട്ട് 3.40 ഓടെയാണ് വൈദ്യുതി നിലച്ചത്. സാധാരണ പോലെ ജനറേറ്റർ പ്രവർത്തിപ്പിക്കാൻ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. ഇതോടെ തീവ്രപരിചരണ വിഭാഗത്തിലും മറ്റും പ്രവേശിപ്പിക്കപ്പെട്ട രോഗികളുടെ ബന്ധുക്കൾ ബഹളംവെച്ചു. ഓക്സിജൻ നൽകേണ്ട രോഗികൾക്ക് കൈകൊണ്ട് പ്രവർത്തിപ്പിച്ചാണ് നൽകിയത്. ബാറ്ററി തകരാറിലായതാണ് ജനറേറ്റർ പ്രവർത്തനരഹിതമാവാൻ കാരണമായത്. ഒന്നര മണിക്കൂറിനുശേഷം പകരം ബാറ്ററിയെത്തിച്ചാണ് പ്രവർത്തിപ്പിച്ചത്. ഇതിനിടെ വൈദ്യുതി നിലച്ചത് ശ്രദ്ധയിൽപ്പെടുത്താൻ പി.ആർ.ഒ മുറിയിലെത്തിയ എം.ബി.ബി.എസ് വിദ്യാർഥികളെ സെക്യൂരിറ്റി ജീവനക്കാർ പുറത്താക്കിയത് വിവാദമായി. വിദ്യാർഥികൾ സെക്യൂരിറ്റി ജീവനക്കാർക്കെതിരെ പരിയാരം പൊലീസിൽ പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.