മംഗളൂരു: മേയർ കവിത സനലിനെതിരെ പൊലീസിൽ പരാതി നൽകിയ യുവതിയെയും ഭർത്താവിനെയും മകനെയും കാണാനില്ലെന്ന് പൊലീസ്. മേയർ താമസിക്കുന്ന അപ്പാർട്ട്മെൻറ് വാച്ച്മാൻ പുണ്ടലിക, ഭാര്യ കമല, രണ്ടു വയസ്സുള്ള മകൻ എന്നിവരെയാണ് മൂന്നു ദിവസമായി കാണാത്തത്. മേയറുടെ മകളെ പരിചരിക്കാത്തതിന് തന്നെ മർദിച്ചു എന്നാരോപിച്ച് കമല പരാതി നൽകിയിരുന്നു. ഈ പ്രശ്നം കോർപറേഷൻ യോഗത്തിൽ ഉന്നയിച്ച് ബി.ജെ.പി ബഹളം സൃഷ്ടിച്ചിരുന്നു. അന്വേഷണത്തിന് ചെന്നപ്പോൾ അപ്പാർട്മെൻറിെൻറ തറനിലയിൽ കുടുംബം താമസിച്ചിരുന്ന മുറി പുറത്തുനിന്ന് പൂട്ടിയനിലയിൽ കണ്ടതായി പൊലീസ് അറിയിച്ചു. വാച്ച്മാൻ ജോലിയിൽ മറ്റൊരാളെ നിയമിച്ചിട്ടുണ്ട്. കൂടുതൽ അന്വേഷണം നടക്കുന്നതായും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.