കാസർകോട്: കാസർകോെട്ട സായുധ പൊലീസ് ക്യാമ്പിൽ മുതിർന്ന ഉദ്യോഗസ്ഥെൻറ മകളായ 10 വയസ്സുകാരിയെ പൊലീസുകാരൻ ഉപദ്രവിച്ച സംഭവം കേസെടുക്കാതെ ഒതുക്കിയതായി ആക്ഷേപം. സായുധ പൊലീസ് ക്യാമ്പിലെ പ്രത്യേക സ്ക്വാഡിെൻറ ചുമതലയുള്ള സീനിയർ സിവിൽ പൊലീസ് ഒാഫിസർക്കെതിരെയാണ് ആേരാപണമുയർന്നത്. മറ്റു കുട്ടികളോടൊപ്പം താമസസ്ഥലത്ത് കളിക്കാനെത്തിയ കുട്ടിയെ ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിച്ചതായാണ് ആക്ഷേപം. കരഞ്ഞുകൊണ്ട് വീട്ടിലെത്തിയ കുട്ടി അമ്മയോട് വിവരം പറയുകയായിരുന്നു. അമ്മ ഉടൻ ഫോണിലൂടെ പിതാവിനെയും അറിയിച്ചു. ഇക്കാര്യം മേലുദ്യോഗസ്ഥരുടെ ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് ആരോപണവിധേയനായ പൊലീസുകാരനെ മറ്റൊരു ജില്ലയിലേക്ക് സ്ഥലംമാറ്റുകയാണുണ്ടായത്. സംഭവത്തിെൻറ രഹസ്യസ്വഭാവം സൂക്ഷിക്കണമെന്ന് മേലുദ്യോഗസ്ഥർ നിർദേശിച്ചതായും പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.