സഹോദരനെ വധിച്ച യുവ എൻജിനീയര്‍ക്ക് ജീവപര്യന്തം

മംഗളൂരു: വാക്കേറ്റത്തെ തുടര്‍ന്ന് ജ്യേഷ്ഠനെ കൊലപ്പെടുത്തിയ കേസില്‍ യുവ എൻജിനീയർക്ക് ജീവപര്യന്തം തടവ്. പുത്തൂര്‍ ബന്നൂരിലെ സോമനാഥിനാണ് (32) അഡീ. ജില്ല സെഷന്‍സ് കോടതി (അഞ്ച്) ജഡ്ജി എം. രാമചന്ദ്ര ശിക്ഷവിധിച്ചത്. 2015 േമയ് 17നാണ് കേസിനാസ്പദമായ സംഭവം. വാടക അപ്പാര്‍ട്മെൻറില്‍ സഹോദരന്മാര്‍ തമ്മില്‍ വാക്കുതര്‍ക്കത്തിനിടെയുണ്ടായ അക്രമത്തില്‍ രംഗനാഥ് കൊല്ലപ്പെടുകയായിരുന്നു. അപ്പാര്‍ട്മെൻറ് ഉടമ ഐസക്, അയല്‍വാസി റഫീഖ് എന്നിവരുള്‍പ്പെടെ 19 സാക്ഷികളെ വിസ്തരിച്ചു. പുത്തൂര്‍ സർക്കിള്‍ ഇന്‍സ്പെക്ടര്‍ മഹേഷാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ എം. ഉദയകുമാര്‍ ഹാജരായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.