സോളാർ കേസ്: സരിത ഹാജരായില്ല

തലശ്ശേരി: വീടുകളിൽ സോളാർ വൈദ്യുതി ഉപകരണങ്ങൾ സ്ഥാപിച്ചുനൽകാമെന്ന് വാഗ്ദാനംചെയ്ത് തലശ്ശേരിയിലെ അഞ്ചു ഡോക്ടർമാരിൽനിന്ന് ലക്ഷങ്ങൾ കൈപ്പറ്റി വഞ്ചിച്ചുവെന്ന കേസിൽ രണ്ടാം പ്രതി സരിത എസ്. നായർ കോടതിയിൽ ഹാജരായില്ല. ജൂലൈ 25ന് പ്രതിയെ ഹാജരാക്കണമെന്ന് സരിതയുടെ അഭിഭാഷകനോട് തലശ്ശേരി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി നിർദേശിച്ചു. സോളാർ കേസിലെ മുഖ്യപ്രതി ബിജു രാധാകൃഷ്ണനെ ജയിലിൽനിന്ന് കോടതിയിൽ എത്തിച്ചിരുന്നു. കേസ് പരിഗണിക്കുന്ന ജൂലൈ 25ന് പ്രതികൾക്ക് കുറ്റപത്രം നൽകും. 2012ലാണ് തലശ്ശേരിയിലെ ഡോക്ടർമാരായ ശ്യാംമോഹൻ, അനൂപ് കോശി, മനോജ് കുമാർ, സുനിൽകുമാർ, അഭിലാഷ് ആൻറണി എന്നിവരിൽനിന്ന് ലക്ഷ്മി എസ്. നായർ എന്നപേരിൽ സരിതയും ബിജു രാധാകൃഷ്ണനും പണം കൈപ്പറ്റിയത്. ഏറെനാൾ കാത്തിരുന്നിട്ടും ഉപകരണങ്ങൾ എത്താത്തതിനെ തുടർന്ന് പണം തിരികെ ആവശ്യപ്പെട്ടപ്പോൾ വണ്ടിച്ചെക്ക് നൽകി കബളിപ്പിക്കുകയായിരുന്നു. ഇതിനെതിരെയാണ് ഇരുവർക്കുമെതിരെ ഡോക്ടർമാർ കോടതിയിൽ ഹരജി നൽകിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.