കാസർകോട്: ചൂരിയിലെ മദ്റസ അധ്യാപകൻ റിയാസ് മൗലവിയെ പള്ളിയിൽക്കയറി കുത്തിക്കൊന്ന കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് ജില്ല സെഷന്‍സ് കോടതി പരിഗണിക്കും. ചൊവ്വാഴ്ച പരിഗണിക്കാനിരുന്ന അപേക്ഷ കോടതി ഇന്നത്തേക്ക് മാറ്റുകയായിരുന്നു. പ്രതികളായ കേളുഗുഡ്ഡെ അയ്യപ്പനഗറിലെ എസ്. അജേഷ് എന്ന അപ്പു (20), കേളുഗുഡ്ഡെ മാത്തയിലെ നിധിന്‍ (19), കേളുഗുഡ്ഡെ ഗംഗയിലെ അഖിലേഷ് എന്ന അഖില്‍ (25) എന്നിവരാണ് ജാമ്യാപേക്ഷ നൽകിയത്. കണ്ണൂർ ക്രൈംബ്രാഞ്ച് എസ്.പി ഡോ. എ. ശ്രീനിവാസിെൻറ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം തയാറാക്കിയ കേസിെൻറ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.