ഫാ. റോബിൻ വടക്കുംചേരിയുടെ റിമാൻഡ് നീട്ടി

തലശ്ശേരി: കൊട്ടിയൂർ പീഡനക്കേസ് മുഖ്യപ്രതി ഫാ. റോബിൻ വടക്കുംചേരിയുടെ റിമാൻഡ് തടവ് ജൂലൈ 12 വരെ നീട്ടി. നിലവിലുള്ള റിമാൻഡ് കാലാവധി അവസാനിച്ചതിനാൽ ജയിലിൽ നിന്നും വൈദികനെ കോടതി മുമ്പാകെ ഹാജരാക്കിയിരുന്നു. തുടർന്നാണ് തലശ്ശേരി അഡീഷനൽ ജില്ല സെഷൻസ് ജഡ്ജി ശ്രീകല സുരേഷ് റിമാൻഡ് കാലാവധി ദീർഘിപ്പിച്ചത്. അതിനിടെ, കേസിലെ ഒമ്പതാം പ്രതി വയനാട് ചൈൽഡ് വെൽഫെയർ കമ്മിറ്റി മുൻ ചെയർമാൻ ഫാ. തോമസ് ജോസഫ് തേരകം, പത്താം പ്രതി ചൈൽഡ് ലൈൻ വെൽഫെയർ കമ്മിറ്റിയംഗം സിസ്റ്റർ ബെറ്റി എന്നിവർ കോടതിയിൽ വിടുതൽ ഹരജി നൽകി. കേസിൽ തങ്ങളെ പ്രതിചേർക്കാൻ മതിയായ കാരണമില്ലെന്നും പ്രതിസ്ഥാനത്തുനിന്ന് ഒഴിവാക്കണമെന്നുമാണ് ഇരുവരും ഹരജിയിൽ ചൂണ്ടിക്കാട്ടിയത്. മുഖ്യപ്രതി റോബിൻ വടക്കുംചേരി ഉൾപ്പെടെ 10 പേരാണ് കേസിലെ പ്രതികൾ. റോബിൻ വടക്കുംചേരി ഒഴികെ ഒമ്പത് പ്രതികൾക്കും കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.