കൊട്ടിയൂർ വൈശാേഖാത്സവം തൃക്കലശാട്ടോടെ രണ്ടിന് സമാപിക്കും

കേളകം: വൈശാേഖാത്സവവേദിയിൽ കൊട്ടിയൂർ പെരുമാളിന് ആയില്യം ചതുശ്ശതം നിവേദിച്ചു. നിവേദിച്ച പായസം പ്രസാദമായി നുകരാനെത്തിയത് ഭക്തസഹസ്രങ്ങൾ. മഹോത്സവസമാപനത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ മലബാറിെൻറ വിവിധ ഭാഗങ്ങളിൽനിന്നായി ആയിരക്കണക്കിന് ഭക്തർ പെരുമാൾ ദർശനത്തിനായി ഇന്നലെ കൊട്ടിയൂരിലെത്തി. പന്തീരടി കാമ്പ്രം നമ്പൂതിരിപ്പാടാണ് ചതുശ്ശതം പെരുമാളിന് നിവേദിച്ചത്. ഇന്ന് മകം കലംവരവ് നടക്കും. ഇന്ന് ഉച്ചശീവേലിക്കുശേഷം അക്കരെ കൊട്ടിയൂരിൽനിന്ന് തിടമ്പേന്തിയ ആനകളും വിശേഷവാദ്യങ്ങളും പെരുമാളിനെ വണങ്ങി പിൻവാങ്ങും. ഇന്ന് ഉച്ചശീവേലിക്കുശേഷം അക്കരെ ഉത്സവനഗരിയിലേക്ക് സ്ത്രീകൾക്ക് പ്രവേശന അനുമതിയില്ല. ഉച്ചശീവേലിക്കുശേഷം ആനകളും വിശേഷവാദ്യങ്ങളും മടങ്ങുന്നത് സംബന്ധിച്ച് അറിയിപ്പുണ്ടാകുന്നതോടെ അക്കരെ കൊട്ടിയൂരിൽനിന്ന് സ്ത്രീകളും പെരുമാളിനെ വണങ്ങി പിൻവാങ്ങും. കലംപൂജകൾ മൂന്നു ദിവസം തുടരും. ശനിയാഴ്ച അത്തം ചതുശ്ശതം, വാളാട്ടം എന്നിവ നടക്കും. ദക്ഷിണകാശിയെന്നറിയപ്പെടുന്ന കൊട്ടിയൂരിൽ നടക്കുന്ന വൈശാേഖാത്സവം ജൂലൈ രണ്ടിന് തൃക്കലശാട്ടോടെ സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.