പാപ്പിനിശ്ശേരി: കാറ്റിലും മഴയിലും അരോളിയിൽ വീട് നിലംപൊത്തി. കാട്യം ചാലിൽ ലക്ഷംവീട് കോളനിയിലെ ആലക്കാടൻ നളിനിയും എസ്. വിനോദും താമസിക്കുന്ന ഇരട്ട വീടാണ് തകർന്നത്. ആദ്യം നളിനി താമസിക്കുന്ന ഭാഗമാണ് തകർന്നത്. ആ സമയം നളിനി വീട്ടിലുണ്ടായിരുന്നില്ല. മറുഭാഗത്ത് വിനോദും ഭാര്യയും രണ്ടു മക്കളും ഉണ്ടായിരുന്നു. ശബ്ദംകേട്ട് ഇവർ പുറത്തേക്ക് ഓടിരക്ഷപ്പെട്ടു. 60 വർഷം പഴക്കമുള്ളതാണ് ലക്ഷംവീട് കോളനിയിലെ വീടുകൾ. കോളനിയിലെ വീടുകൾ എല്ലാം മൺകട്ടയിൽ നിർമിച്ചതാണ്. ഒരു ചുമരിെൻറ രണ്ടു ഭാഗത്തായി രണ്ടു വീടുകളാണ് ലക്ഷംവീട് കോളനിയിലുള്ളത്. തകർന്നവീടിന് രണ്ടു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.