നിർത്താതെ പോയ വാഹനത്തെ പൊലീസ് പിന്തുടർന്നു; രക്ഷപ്പെടാൻ യുവാവ് പുഴയിൽ ചാടി

നീലേശ്വരം: കരുവാച്ചേരിയിൽ ഹൈവേ പട്രോളിങ് പൊലീസ് സംഘത്തെ കണ്ട് നിർത്താതെ പോയ വാഹനത്തെ മണിക്കൂറോളം പിന്തുടർന്ന പൊലീസ് സംഘത്തിെൻറ നടപടിയിൽ പ്രതിഷേധം ശക്തമായി. കരുവാച്ചേരിയിൽ ശനിയാഴ്ച വൈകീട്ട് അഞ്ചിനാണ് സംഭവം. കരുവാച്ചേരിയിൽ വാഹനപരിശോധന കണ്ട ടെേമ്പാ വാൻ ഡ്രൈവർ വാഹനം നിർത്താതെ തോട്ടുമ്പുറം വഴി മുണ്ടേമാട് ഭാഗത്തേക്ക് ഒാടിച്ചുപോയി. പിന്തുടരുന്നതുകണ്ട് വാൻ ഡ്രൈവർ മുണ്ടേമാട് പുഴ നീന്തിക്കടന്ന് രക്ഷപ്പെട്ടു. പൊലീസ്, വാഹനത്തിെൻറ താക്കോൽ എടുത്ത് സ്ഥലംവിട്ടു. എന്നാൽ, പുഴയിൽ ചാടിയ വ്യക്തി രക്ഷപ്പെേട്ടാ എന്നുപോലും നോക്കാതെയാണ് പൊലീസ് മടങ്ങിയത്. ചെറുവത്തൂർ സ്വദേശിയാണ് ഡ്രൈവർ. വാഹനത്തിെൻറ നമ്പർ പരിശോധിച്ചാൽതന്നെ ഉടമയെ കണ്ടെത്താൻ കഴിയുമെന്നിരിക്കെ ഉൾവഴിയിലൂടെയുള്ള റോഡിൽ ഹൈവേ പൊലീസ് പിന്തുടർന്നത് ശക്തമായ പ്രതിഷേധത്തിന് കാരണമായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.