കൊട്ടിയൂരിൽ തിരുവാതിര ചതുശ്ശത നിവേദ്യം നുകർന്ന് ഭക്തസഹസ്രങ്ങൾ

കേളകം: വൈശാഖോത്സവ നഗരിയിൽ പെരുമാളിന് തിരുവാതിര നാൾ വലിയ വട്ടള ചതുശ്ശതം നിവേദിച്ചു. മഹോത്സവ കാലത്തെ ആദ്യ ചതുശ്ശതം നിവേദിച്ച ശേഷം ഭക്തർക്ക് പ്രസാദമായി നൽകി. തിരുവാതിര നാൾ വലിയ വട്ടള ചതുശ്ശതം നുകർന്ന ഭക്തസഹസ്രങ്ങൾക്ക് ആത്മസായൂജ്യം. ഇന്ന് പുണർതം ചതുശ്ശതവും 27ന് ആയില്യം ചതുശ്ശതവും ജൂലൈ ഒന്നിന് അത്തം ചതുശ്ശതവും പെരുമാളിന് നിവേദിക്കും. മഹോത്സവ സമാപനത്തിന് ആഴ്ച മാത്രം ബാക്കിനിൽക്കെ ഇന്നലെ പെരുമാൾ ദർശനത്തിനായി വിവിധ പ്രദേശങ്ങളിൽ നിന്നായി ആയിരക്കണക്കിന് ഭക്തർ ഉത്സവ നഗരിയിലെത്തിയിരുന്നു. ജൂലൈ രണ്ടിന് തൃക്കലശാട്ടോടെയാണ് ഉത്സവം സമാപിക്കുക. 28ന് മകം കലംവരവ് നാൾ ഉച്ചശീവേലി വരെയാണ് സ്ത്രീകൾക്ക് ഉത്സവ നഗരിയിൽ പ്രവേശാനുമതി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.