കേളകം: പേരാവൂർ സബ് രജിസ്ട്രാർ ഓഫിസിൽ കുടിക്കടം സർട്ടിഫിക്കറ്റ് വിതരണം അധികൃതർ ത്വരിതഗതിയിലാക്കി. ഇവിടെനിന്ന് സർട്ടിഫിക്കറ്റ് കിട്ടാൻ വൈകുന്നത് സംബന്ധിച്ച് 'മാധ്യമം' വാർത്ത നൽകിയിരുന്നു. അപേക്ഷിച്ച് ആഴ്ചകൾ പിന്നിട്ടിട്ടും ലഭിക്കാത്തവരുടെ പട്ടിക നീണ്ടതിനെ തുടർന്നാണ് പരാതികൾ ഉണ്ടായത്. ഓഫിസിെൻറ പ്രവർത്തനം താളംതെറ്റിയതായും അടിയന്തര നടപടി വേണമെന്നും വിവിധ സംഘടനകൾ വകുപ്പ് മന്ത്രിക്ക് പരാതിയും നൽകിയിരുന്നു. അതേസമയം, പേരാവൂർ സബ് രജിസ്ട്രാർ ഓഫിസിൽ കുടിക്കടം സർട്ടിഫിക്കറ്റ് വിതരണത്തിൽ കാലതാമസം ഉണ്ടായിട്ടില്ലെന്നും കൃത്യമായി നടപടികൾ പൂർത്തിയാക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.