യുവാവിനെ കുത്തിക്കൊല്ലാൻ ശ്രമിച്ച കേസ്: മൂന്ന് പ്രതികൾ റിമാൻഡിൽ

കാസര്‍കോട്: സ്കൂട്ടറിൽ സഞ്ചരിച്ച യുവാവിനെ കാറിടിച്ച് വീഴ്ത്തിയശേഷം കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിൽ മൂന്നു പ്രതികളെ കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ്ചെയ്തു. മൊഗ്രാല്‍പുത്തൂര്‍ മജല്‍ഹൗസിലെ രാജു എന്ന രാജേഷിനെ (28) വധിക്കാൻ ശ്രമിച്ച കേസിൽ ഓട്ടോഡ്രൈവറായ അണങ്കൂർ ബദിര അടിയാൻതൊട്ടിയിലെ ഖൈസൽ (28)‍, അണങ്കൂർ ടി.വി സ്റ്റേഷൻ റോഡിലെ ഹബീബ്റഹ്മാൻ (22), ചൗക്കി ആസാദ് നഗറിലെ താജുദ്ദീൻ (22) എന്നിവരെയാണ് കാസർകോട് ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ്ചെയ്തത്. സംഭവത്തിലെ മുഖ്യപ്രതി തളങ്കരയിൽ താമസിക്കുന്ന പൈവളിഗെ സ്വദേശി രിഫായീസ് (20) ഒളിവിലാണ്. കാസർകോട് സി.െഎ സി.എ. അബ്ദുൽ റഹീം, എസ്.ഐ കെ. അജിത്ത്കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ്ചെയ്തത്. നിരവധി കേസുകളിൽ പ്രതികളാണ് അറസ്റ്റിലായവർ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.