പാപ്പിനിശ്ശേരി: നാട്ടുകാരുടെ ദീർഘകാലത്തെ ആവശ്യത്തിന് ആശ്വാസം പകർന്ന് പാപ്പിനിശ്ശേരി കമ്യൂണിറ്റി ആരോഗ്യ കേന്ദ്രത്തിൽ . കഴിഞ്ഞ കുറെ വർഷമായി ഏതാനും മണിക്കൂറുകൾ മാത്രമാണ് ആശുപത്രിയിൽ ഡോക്ടർമാരുടെ സേവനമുണ്ടായിരുന്നത്. നൂറുകണക്കിന് നിർധന രോഗികൾ നിത്യേന ആശ്രയിക്കുന്ന ആരോഗ്യ കേന്ദ്രമായിട്ടും അധികൃതരുടെ അവഗണന പതിറ്റാണ്ടുകളായി തുടരുകയായിരുന്നു. ആധുനിക സൗകര്യങ്ങളും 56-ഓളം കിടക്ക സൗകര്യവും ഡോക്ടർമാർക്ക് താമസിക്കാൻ ക്വാർട്ടേഴ്സും വർഷങ്ങൾക്ക് മുമ്പ് ഒരുക്കിയിരുന്നു. നിലവിൽ ഉച്ചക്കുശേഷം ആശുപത്രിയിൽ വർഷങ്ങളായി ഡോക്ടർമാരുടെ സേവനം ഉണ്ടായിരുന്നില്ല. ഇത് പരിഹരിക്കുന്നതിെൻറ ഭാഗമായാണ് ഉച്ച രണ്ടുമുതൽ ആശുപത്രിയിൽ ഗൈനക്കോളജി ഡോക്ടറുടെ സേവനം ലഭ്യമാക്കിയത്. കൂടാതെ രാത്രി എട്ടുമുതൽ രാവിലെ എട്ടുവരെയും നിലവിലുള്ള ഡോക്ടർമാർ ഊഴമനുസരിച്ച് സേവനം നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.