ചെറുവത്തൂർ: മഴ തുടങ്ങിയതേ ഉള്ളൂ. ചന്തേര റെയിൽേവ അടിപ്പാത വെള്ളത്തിലായി. നിർമാണത്തിലെ അശാസ്ത്രീയതമൂലം തുടക്കംമുതൽക്കേ വെള്ളക്കെട്ട് നിലനിന്നിരുന്ന ഇവിടെ മഴക്കാലമെത്തിയതോടെ വലിയ വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുകയാണ്. അടിപ്പാതയുടെ ഉള്ളിലും അനുബന്ധ റോഡിലുമാണ് വെള്ളക്കെട്ട്. ഇതുമൂലം അടിപ്പാത ഉദ്ഘാടനം ചെയ്യാനോ യാത്രക്കാർക്ക് തുറന്നുകൊടുക്കാനോ സാധിച്ചിട്ടില്ല. ലക്ഷങ്ങളാണ് ഈ പാതയുടെ പേരിൽ വെള്ളത്തിലായത്. പിലിക്കോട് പഞ്ചായത്തിലെ പടിഞ്ഞാറൻ പ്രദേശങ്ങളിലുള്ളവർക്ക് പിലിക്കോടുമായി ബന്ധപ്പെടുന്നതിനായാണ് അടിപ്പാത നിർമിച്ചത്. കാലിക്കടവിലാണ് പഞ്ചായത്ത് ഓഫിസ് അടക്കമുള്ള പ്രധാന സ്ഥാപനങ്ങളുള്ളത്. നിലവിൽ പിലിക്കോട് തോട്ടം ഗേറ്റ് വഴിയോ നടക്കാവ് വഴിയോ കിലോമീറ്റർ താണ്ടിവേണം ഇവിടത്തുകാർക്ക് കാലിക്കടവിലെത്താൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.