കവ്വായിയിൽ കലാപം സൃഷ്ടിക്കാൻ ലീഗിെൻറ ഗൂഢനീക്കം -സി.പി.എം പയ്യന്നൂർ: കവ്വായിയിൽ മുസ്ലിംലീഗിലെ ക്രിമിനൽസംഘം കലാപമുണ്ടാക്കുന്നതിനുള്ള ഗൂഢനീക്കങ്ങൾ നടത്തിവരുകയാണെന്ന് സി.പി.എം പയ്യന്നൂർ ഏരിയ സെക്രട്ടറി കെ.പി. മധു പ്രസ്താവനയിൽ അറിയിച്ചു. സമാധാനാന്തരീക്ഷം നിലനിൽക്കുന്ന പ്രദേശത്ത് കലാപമുണ്ടാക്കുന്നതിനായി മനഃപൂർവം പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണ്. കവ്വായി പാലത്തിെൻറ കൈവരിയും വൈദ്യുതി പോസ്റ്റുകളും പച്ചനിറം പൂശുകയും വർഷങ്ങൾക്ക് മുമ്പ് സ്ഥാപിച്ച സി.പി.എമ്മിെൻറയും ഡി.വൈ.എഫ്.ഐയുടെയും കൊടിമരങ്ങൾക്കു സമീപം ലീഗ് കൊടിമരം സ്ഥാപിക്കുകയും ഡി.വൈ.എഫ്.ഐയുടെ കൊടിമരത്തിനടക്കം പച്ച ചായം പൂശുകയും ചെയ്തത് പ്രശ്‌നങ്ങൾ സൃഷ്ടിക്കാനാണ്. സംഭവം അന്വേഷിക്കാനെത്തിയ ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡൻറ് ജി. ലിജിത്ത്, സുജിൽ എന്നിവരെ തടഞ്ഞുവെക്കുകയും കൈയേറ്റം ചെയ്യുകയും ചെയ്തു. സംഭവമറിഞ്ഞ് സ്ഥലത്തേക്ക് വരുകയായിരുന്ന പാർട്ടി നേതാക്കളെയും പ്രവർത്തകരെയും കവ്വായി പാലത്തിന് മുകളിൽ മണിക്കൂറുകളോളം തടഞ്ഞുെവച്ചു. പൊലീസെത്തിയാണ് പ്രശ്നം പരിഹരിച്ചത്. നാട്ടിൽ സമാധാനാന്തരീക്ഷമുണ്ടാക്കാൻ സി.പി.എം പ്രതിജ്ഞാബദ്ധരാണെന്നും ഇതിനായി മുഴുവൻ ജനങ്ങളും മുന്നോട്ടുവരണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.