മുട്ടത്തോടി മുക്കുപണ്ടം തട്ടിപ്പ്: രണ്ട് സ്ത്രീകള്‍ക്ക് മുന്‍കൂര്‍ ജാമ്യം

കാസർകോട്: മുട്ടത്തോടി സഹകരണ ബാങ്കിൽ മുക്കുപണ്ടം പണയംവെച്ച് 4.60 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ പ്രതികളായ രണ്ട് സ്ത്രീകള്‍ക്ക് ഹൈകോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ഏഴും എട്ടും പ്രതികളായ മുട്ടത്തോടി തെക്കേമൂലയിലെ ബി.എ. ആസിയ (50), ആലംപാടി എര്‍മാളത്തെ മറിയമ്മത്ത് നമീറ (24) എന്നിവര്‍ക്കാണ് മുന്‍കൂര്‍ ജാമ്യം ലഭിച്ചത്. ബാങ്കിലെ ഉദ്യോഗസ്ഥരുടെയും അപ്രൈസര്‍മാരുടെയും സഹായത്തോടെ തട്ടിപ്പ് നടത്തിയ കേസിൽ 35ഒാളം പ്രതികളുണ്ട്. അന്വേഷണത്തോട് സഹകരിക്കണമെന്ന ഉപാധിയോടെയാണ് ജാമ്യം അനുവദിച്ചത്. 2016ല്‍ വിദ്യാനഗര്‍ പൊലീസ് രജിസ്റ്റര്‍ചെയ്ത കേസ് ഇപ്പോള്‍ ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.