കണ്ണൂർ: ലാബിൽനിന്ന് മോഷണംപോയ ഉപകരണങ്ങളുടെ വില ജി.എസ്.ടി സഹിതം വിദ്യാർഥികളിൽനിന്ന് ഇൗടാക്കാനുള്ള കണ്ണൂർ സർവകലാശാല വകുപ്പ് മേധാവിയുടെ നീക്കത്തെ തുടർന്ന് വനിത കമീഷൻ സർവകലാശാലയിൽ നേരിെട്ടത്തി തെളിവെടുത്തു. വകുപ്പ് മേധാവിക്കെതിരെ വിദ്യാർഥി പരാതി നൽകിയതിനെ തുടർന്നാണ് വനിത കമീഷനംഗം ഷാഹിദ കമാൽ നേരിെട്ടത്തി വിദ്യാർഥികളിൽനിന്ന് തെളിവെടുത്തത്. വിദ്യാർഥികളുടെ പരാതിയിൽ അന്വേഷണ കമീഷനെ നിയോഗിച്ച് ഒരുമാസത്തിനകം റിപ്പോർട്ട് ലഭ്യമാക്കാൻ വൈസ് ചാൻസലർക്ക് നിർദേശവും നൽകി. ലബോറട്ടറിയിൽനിന്ന് വിലപിടിപ്പുള്ള ഉപകരണങ്ങൾ മോഷണംപോയെന്ന ആരോപണത്തെ തുടർന്ന് വിശദീകരണംപോലും തേടാതെയാണ് അതിെൻറ വില ജി.എസ്.ടി സഹിതം ഈടാക്കാൻ വകുപ്പ് മേധാവി ഒരുങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.