തലശ്ശേരി: കലുങ്കിലിടിച്ച് നിന്ത്രണംവിട്ട ബൈക്കിൽനിന്ന് തെറിച്ചുവീണ് വിദ്യാർഥി മരിച്ചു. കൂടെയുള്ള രണ്ടുപേർക്ക് ഗുരുതര പരിക്കേറ്റു. പാട്യം പി.കെ ഹൗസിൽ പ്രദീപെൻറയും ഷീബയുെടയും മകൻ പ്രണവാണ് (18) മരിച്ചത്. പത്തായക്കുന്ന് കുഞ്ഞിപ്പറമ്പത്ത് വീട്ടിൽ ഷിനോദിെൻറ മകൻ നവരംഗിനെ (15) സാരമായ പരിേക്കാടെ കോഴിക്കോട്ടേക്ക് കൊണ്ടുപോയി. പത്തായക്കുന്ന് കണ്ട്യൻഹൗസിൽ പുരുഷുവിെൻറ മകൻ നിഖിലിനെ (16) തലശ്ശേരി ഇന്ദിര ഗാന്ധി സഹകരണാശുപത്രിയിൽ പ്രവേശിപ്പിച്ചു. തലശ്ശേരി-കൂത്തുപറമ്പ് റോഡിൽ കോട്ടയംപൊയിലിന് സമീപം കുന്നിനുമീത്തൽ വളവിൽ ബുധനാഴ്ച രാത്രി ഒമ്പേതാടെയാണ് അപകടം. തലശ്ശേരി ഭാഗത്തുനിന്ന് പൂക്കോട്ടേക്ക് പോവുകയായിരുന്നു. തലയിടിച്ചുവീണ പ്രണവ് സംഭവസ്ഥലത്തുതന്നെ മരിച്ചു. സമീപവാസികളാണ് മൂന്നുപേരെയും ആശുപത്രിയിൽ എത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.