കുമളിയിൽ ജനവാസകേന്ദ്രങ്ങൾ വെള്ളത്തിൽ മുങ്ങി, 187 പേർ ക്യാമ്പിൽ

* ചെങ്കരയിൽ ഉരുൾപൊട്ടി, അഞ്ച് വീടുകൾ തകർന്നു കുമളി: കനത്ത മഴയെ തുടർന്ന് കുമളി ടൗണിനു സമീപത്തെ ജനവാസകേന്ദ്രങ്ങ ൾ വെള്ളത്തിനടിയിയിലായി. ടൗണിൽ പഞ്ചായത്ത് ഓഫിസിന് സമീപത്തെ ജനവാസകേന്ദ്രമായ പെരിയാർ കോളനി വെള്ളത്തിൽ മുങ്ങി. കുഴിക്കണ്ടം, റോസാപ്പൂക്കണ്ടം, അട്ടപ്പള്ളം എന്നിവിടങ്ങളിലും വെള്ളം കയറി. വിവിധ ഭാഗങ്ങളിൽനിന്ന് 187 പേരെ കുമളി ട്രൈബൽ സ്കൂളിൽ തുടങ്ങിയ ക്യാമ്പിലേക്ക് മാറ്റി. തേയിലത്തോട്ടം മേഖലയായ ചെങ്കരയിൽ ഉരുൾപൊട്ടിയെങ്കിലും കാര്യമായ നാശനഷ്ടമില്ല. ഇവിടെ രണ്ടു കുടുംബങ്ങളിലെ ഏഴുപേരെ റവന്യൂ അധികൃതർ മാറ്റിപാർപ്പിച്ചു. മഴയിൽ കൊല്ലം പട്ടട, കുരിശുമല സ്വദേശിനി മേരിക്കുട്ടിയുടെ വീട് പൂർണമായും മറ്റ് അഞ്ച് വീടുകൾ ഭാഗികമായും തകർന്നു. ഇവെരയും ക്യാമ്പിലേക്ക് മാറ്റി. മഴയെ തുടർന്ന് ദേശീയപാതയിൽ വണ്ടിപ്പെരിയാറിന് സമീപം ജലനിരപ്പ് ഉയർന്നതോടെ അന്തർസംസ്ഥാന ഗതാഗതം സ്തംഭിച്ചു. ശക്തമായ കാറ്റിനെ തുടർന്ന് മരങ്ങൾ വീണതോടെ വൈദ്യുതി വിതരണവും നിലച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.