ചെറുതോണി: പത്തുകിലോ കഞ്ചാവുമായി രണ്ടുപേരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. കൊന്നത്തടി പാറത്തോടിന് സമീപം ഇരുമലക്കപ്പ് സ്വദേശികളായ ചങ്ങനാൻ വീട്ടിൽ പ്രവീഷ് (37), തങ്കമണി മഠത്തിൻകടവ് പെരിങ്ങാരപ്പിള്ളിൽ റോയി (43) എന്നിവരെയാണ് ഇടുക്കി എക്സൈസ് സ്പെഷൽ സ്ക്വാഡ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാത്രി എട്ടിന് കമ്പത്തുനിന്ന് ചെക്പോസ്റ്റ് ഒഴിവാക്കി ഉൗടുവഴികളിലൂടെ കടത്തിക്കൊണ്ടുവന്ന കഞ്ചാവും കടത്താനുപയോഗിച്ച ജീപ്പും ഇരുമലക്കപ്പിൽ െവച്ചാണ് പിടിയിലായത്. തമിഴ്നാട്ടിലെ കമ്പത്തുനിന്ന് കിലോക്ക് 10,000 രൂപ പ്രകാരം വാങ്ങിയതാണെന്ന് പിടിയിലായവർ പറഞ്ഞു. എറണാകുളത്തുനിന്ന് വരുന്ന ഇടനിലക്കാർക്ക് 25,000 രൂപക്ക് കൈമാറാൻ കാത്തുകിടക്കുമ്പോഴാണ് പിടിയിലായത്. ഷാഡോ വിഭാഗത്തിലെ സീനിയർ എക്സൈസ് ഓഫിസർമാരായ സിജുമോൻ, ജലീൽ, അനൂപ് തോമസ് എന്നിവർ നടത്തിയ രഹസ്യാന്വേഷണത്തെ തുടർന്നാണ് പ്രതികളെക്കുറിച്ച് വിവരം ലഭിച്ചത്. ഒന്നാം പ്രതി പ്രവീഷ് മുമ്പ് രണ്ട് പ്രാവശ്യം ചന്ദനക്കടത്ത് കേസിൽ പ്രതിയാണ്. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി.എൻ. സുധീർ, ഇൻസ്പെക്ടർ സുനിൽ ആേൻറാ, പ്രിവൻറിവ് ഓഫിസർമാരായ സജിമോൻ, മനോജ് മാത്യു, വിശ്വനാഥൻ, പി.ടി. സിജു, വിഷ്ണുരാജ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.