അടിമാലി: പെമ്പിളൈ ഒരുമൈ നേതാവ് ഗോമതിയെ ആശുപത്രിയിലേക്ക് കൊണ്ടുവരുന്നതിനിടെ ആംബുലൻസ് തടഞ്ഞ സംഭവത്തിൽ പൊലീസ് അറസ്റ്റ് ചെയ്ത രണ്ടുപേരെ കോടതി റിമാൻഡ് ചെയ്തു. കോൺഗ്രസ് അടിമാലി മണ്ഡലം പ്രസിഡൻറ് എം.ഐ. ജബ്ബാർ, യൂത്ത് കോൺഗ്രസ് നേതാവ് ഷിൻസ് എന്നിവരെയാണ് റിമാൻഡ് ചെയ്തത്. വിദ്യാർഥിയായ അനിലിന് പരീക്ഷ എഴുതുന്നതിനായി കോടതി ജാമ്യം അനുവദിച്ചു. ഇതിനിടെ സംഭവ സ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ട 10 പേർക്കെതിരെ അടിമാലി പൊലീസ് അന്വേഷണം ആരംഭിച്ചു. ശനിയാഴ്ചയാണ് മൂന്നാറിൽനിന്ന് ആശുപത്രിയിലേക്ക് കൊണ്ടുവന്ന ഗോമതിയെ യൂത്ത് കോൺഗ്രസിെൻറ നേതൃത്വത്തിൽ സെൻട്രൽ ജങ്നിൽ തടഞ്ഞത്. ഇവരെ പിന്തിരിപ്പിക്കാൻ ഇടുക്കി വനിത സെൽ സി.ഐ സീതദേവി ശ്രമിച്ചെങ്കിലും പ്രവർത്തകർ ആംബുലൻസ് കടത്തിവിടാൻ കൂട്ടാക്കിയില്ല. ഡ്യൂട്ടി തടസ്സപ്പെടുത്തിയതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.