കുമളി: കോടതി നിയന്ത്രണങ്ങൾക്കിടയിലും ജെല്ലിക്കെട്ട് എന്ന കാളപ്പോര് നടത്തുന്ന തമിഴ് ജനത ക്ഷേേത്രാത്സവത്തോടനുബന്ധിച്ച് കാളവണ്ടിയോട്ട മത്സരം നടത്തിയത് ആവേശമുയർത്തി. തേനി ജില്ലയിലെ കമ്പത്താണ് മത്സരം നടന്നത്. ഇവിടുത്തെ മാരിയമ്മൻ ക്ഷേേത്രാത്സവത്തോടനുബന്ധിച്ചായിരുന്നു മത്സരം. തേനി ജില്ലയിലെ കമ്പത്തിനു പുറമെ പാളയം, കോട്ടൂർ, പാലാർപെട്ടി, ബോഡിനായ്ക്കന്നൂർ, തേവാരം, ദിണ്ഡിഗൽ ജില്ലയിലെ വത്തലഗുണ്ട് ഉൾെപ്പടെ പ്രദേശങ്ങളിൽനിന്നാണ് മത്സരത്തിനായി കാളവണ്ടികളും കാളകളുമെത്തിയത്. കമ്പത്തുനിന്ന് കമ്പംമെട്ടിലേക്കുള്ള പാതയിലാണ് ഇരട്ടക്കാളകളെ പൂട്ടിയ കാളവണ്ടികൾ മത്സരാവേശവുമായി കുതിച്ചുപാഞ്ഞത്. ക്ഷേത്ര ഭാരവാഹി മുരുകേശനാണ് മത്സരത്തിനു തുടക്കം കുറിച്ചത്. പ്രോത്സാഹന സമ്മാനമായി 3000 മുതൽ ഒന്നാം സമ്മാനമായി കാൽലക്ഷം രൂപ വരെയായിരുന്നു വിജയികൾക്ക് നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.