മൂലമറ്റം: മൂലമറ്റത്ത് സ്ഥാപിച്ചിരുന്ന പൊക്കവിളക്ക് കണ്ണടച്ചതോടെ ടൗൺ ഇരുട്ടിലായി. മൂന്നുവർഷം മുമ്പാണ് ഇവിടെ പൊക്കവിളക്ക് സ്ഥാപിച്ചത്. മറ്റിടങ്ങളിൽ എൽ.ഇ.ഡി ലൈറ്റുകൾ കത്തുമ്പോൾ ഇവിടെ ഏറെ പഴക്കംചെന്ന വിളക്കാണ് സ്ഥാപിച്ചത്. ഇത് ഒരുമാസം പോലും പ്രകാശിച്ചില്ല. പരാതികൾ ശക്തമാകുമ്പോൾ ഏതാനും ദിവസം വിളക്കുകൾ തെളിയും. പിന്നീട് അണയും. ഇത്തരത്തിൽ ഗുണനിലവാരമില്ലാത്ത വിളക്ക് പൂർണമായും കണ്ണടച്ച അവസ്ഥയിലാണ്. പൊക്കവിളക്ക് സ്ഥാപിച്ചതോടെ ടൗണിലെ പത്തിലേറെ വഴിവിളക്കുകൾ മാറ്റി. വ്യാപാര സ്ഥാപനങ്ങളിൽനിന്നുള്ള വെളിച്ചമാണ് മൂലമറ്റത്തെത്തുന്ന കാൽ നടക്കാരുടെ ഏക ആശ്രയം. വ്യാപാര സ്ഥാപനങ്ങൾ അടക്കുന്നതോടെ ടൗൺ പൂർണമായും ഇരുട്ടിലാകും. ടൗണിലെ ഹൈമാസ്റ്റ് ലൈറ്റിെൻറ തകരാറുകൾ മാറ്റി പുതിയ എൽ.ഇ.ഡി ലൈറ്റുകൾ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്. അറക്കുളം പഞ്ചായത്തിൽ പലയിടങ്ങളിലും വഴിവിളക്കുകൾ കണ്ണടച്ചിട്ട് മാസങ്ങളായി. ഇത് മാറ്റി സ്ഥാപിക്കാനും നടപടിയായിട്ടില്ല. പഞ്ചായത്തിലെ പ്രധാന വഴികളിൽ പലയിടങ്ങളും കൂരിരുട്ടിലാണ്. നിലവിലെ ട്യൂബുകൾ അഴിച്ചുമാറ്റി പകരം എൽ.ഇ.ഡി ബൾബുകളാണ് സ്ഥാപിച്ചിരിക്കുന്നത്. ഇവക്ക് ഗുണനിലവാരമില്ലാത്തത് പ്രശ്നം സൃഷ്ടിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.